Skip to main content

കേരളത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം

കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധനയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന് ഐക്യദാര്ഢ്യം. കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് അർഹമായ അവകാശങ്ങൾ മാത്രമാണ് കേരളം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം കേരളത്തിന് ഏകദേശം 57,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. നികുതി വിഹിതം, ഗ്രാന്റുകൾ, വിവിധ പദ്ധതികൾക്കുള്ള ഫണ്ടുകൾ എന്നിവയിൽ വലിയ കുറവുണ്ടായി. ഭരണഘടനാ വ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പത്താം ധനകാര്യ കമീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിന്റെ 3.875 ശതമാനമായിരുന്നത് നിലവിലെ 15-ാം ധനകാര്യ കമീഷനിൽ വെറും 1.925 ശതമാനമായി കുറഞ്ഞു. 2024-25 വർഷത്തിൽ മാത്രം 27,000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടായത്. ഇതിനുപുറമെ, സംസ്ഥാനത്തിന് ലഭിക്കേണ്ട പല കുടിശ്ശികകളും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു.

വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ന്യായമായ ആശങ്കകൾ പരിഗണിക്കണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.