Skip to main content

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 12.01 ശതമാനത്തിന്റെ വർദ്ധനവാണ് കേരളം രേഖപ്പെടുത്തിയത്. ഇത് ദേശീയ ശരാശരിയെക്കാൾ ഏറെ മികച്ചതാണ്. പ്രകൃതി ദുരന്തങ്ങളും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളും കേന്ദ്രസർക്കാറിന്റെ കേരളത്തോട് തുടരുന്ന നിസ്സഹകരണവും മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരള സർക്കാർ ഈ കാലയളവിൽ സ്വീകരിച്ച കോവിഡ് പാക്കേജുകളും മറ്റ് സാമ്പത്തിക തുടർനടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക ചലനാത്മകതയ്ക്ക് കരുത്തുപകർന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ കുറവ് വരുത്തിയും കടമെടുക്കാനുള്ള പരിധി കുറച്ചും കേരളത്തെ തളർത്താനുള്ള സംഘപരിവാർ അജണ്ടകളെ മറികടക്കാൻ കേരളത്തിന് ആത്മവിശ്വാസം നൽകുന്ന നേട്ടമാണിത്. നവലിബറൽ നയങ്ങൾക്കെതിരെയുള്ള ഇടതുപക്ഷ ബദലിന്റെ വിജയമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.