Skip to main content

വിഴിഞ്ഞം തുറമുഘം, യുഡിഫ് ശ്രമിച്ചത് കോർപ്പറേറ്റ് കച്ചവടത്തിന്

എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ്‌ യുഡിഎഫ്‌ ശ്രമം. പദ്ധതിക്ക്‌ തുടക്കംകുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ കോർപറേറ്റ്‌ കച്ചവടത്തിനാണ്‌ ശ്രമിച്ചത്‌. പ്രകടനപത്രികയിലുള്ള പദ്ധതികളെല്ലാം യാഥാർഥ്യമാക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. അതിലൊന്നാണ്‌ വിഴിഞ്ഞം. വി എസ്‌ സർക്കാരിന്റെ കാലത്ത്‌ പദ്ധതിക്കായി 120 ഏക്കർ ഭൂമി ഏറ്റെടുത്തുനൽകി. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ പദ്ധതി പൂർണമായും അദാനിക്ക്‌ അടിയറവച്ചു. പിണറായി സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയപ്പോൾ, അവകാശവാദമുയർത്തുകയാണ്‌ യുഡിഎഫ്‌. ഒരുഘട്ടത്തിൽ, പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പരസ്യമായി ആവശ്യപ്പെട്ടതാണ്‌. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ യുഡിഎഫ്‌ നിലപാട്‌ എല്ലാക്കാലത്തും അവസരവാദപരമായിരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.