Skip to main content

രാഹുൽ ഗാന്ധി ബിജെപിയോട് മത്സരിക്കണം

തങ്ങളുടെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന്‌ കോൺഗ്രസ്‌ തീരുമാനിക്കണം. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസാണ്‌. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത്‌ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ല. മറിച്ച്‌, ബിജെപിയോടാണ്‌. രാഹുൽ ഗാന്ധി എൽഡിഎഫിനെതിരെ മത്സരിക്കുമ്പോൾ നൽകുന്ന സന്ദേശമെന്താണ്‌. ഇന്ത്യ കൂട്ടായ്‌മയുടെ ഏറ്റവും പ്രധാന കേന്ദ്രമാണ്‌ കേരളം. ഇങ്ങനെയുള്ള സംസ്ഥാനത്താണോ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്‌. സാമാന്യ മര്യാദയുള്ള ഏത്‌ രാഷ്‌ട്രീയക്കാരനുമറിയാം രാഹുൽ എവിടെയാണ്‌ മത്സരിക്കേണ്ടതെന്ന്‌.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മത്സരം. യുഡിഎഫിന്‌ മൃദുഹിന്ദുത്വ നിലപാടാണുള്ളത്‌. അവരുടെ പ്രധാന ശത്രു സിപിഐ എമ്മാണ്‌. ബിജെപിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ്‌ ഇടതുപക്ഷം നടത്തുന്നത്‌. മതനിരപേക്ഷതയും ജനാധിപത്യ മൂല്യവും കാത്തുസൂക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കുകയാണ്‌ വേണ്ടത്.

രാജസ്ഥാനിലെ ഭാദ്രയിൽ സിപിഐ എം സ്ഥാനാർഥിയുടെ പരാജയത്തിന്‌ കാരണം കോൺഗ്രസ്‌ വോട്ടുകൾ ബിജെപിയിലേക്ക്‌ പോയതാണ്. ഭാദ്രയിൽ സിപിഐ എമ്മിന്‌ ഒരു ലക്ഷത്തിലധികം വോട്ട്‌ കിട്ടി. ബിജെപിയായിരുന്നു മുഖ്യ എതിരാളി. കോൺഗ്രസിന്‌ കഴിഞ്ഞ തവണയുണ്ടായിരുന്ന 37574 വോട്ട്‌ 3771 ആയി ചുരുങ്ങി. ബാക്കി വോട്ടുകൾ ബിജെപിക്ക്‌ പോയി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.