Skip to main content

സിപിഐ എം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ കേസിലെ കോടതിവിധി

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന്‌ പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ്‌ യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ്‌ ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന്‌ അതാണ്‌. എല്ലാവിധ കുപ്രചാരണങ്ങളെയും തള്ളി സദസ്സിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങൾക്കും ഈ ഗുരുതരപ്രശ്നം ബോധ്യമായി. അത്‌ കണ്ടില്ലെന്ന്‌ നടിക്കാൻ പ്രതിപക്ഷത്തിനോ കേന്ദ്രത്തിനോ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ യുഡിഎഫ്‌ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ലീഗിനും കോൺഗ്രസിലെതന്നെ ചില എംപിമാർക്കും വ്യത്യസ്ത അഭിപ്രായമാണ്‌. യുഡിഎഫിന്റെ തെറ്റായ നിലപാട്‌ തുറന്നുകാണിക്കാൻ കഴിഞ്ഞതിന്റെ ഫലംകൂടിയാണിത്.

ഇഡി അടക്കം കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടലിനെക്കുറിച്ച്‌ സിപിഐ എം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ കേസിലെ കോടതിവിധി. വണ്ടിപ്പെരിയാർ സംഭവത്തിൽ എവിടെയാണ്‌ വീഴ്‌ചയെന്ന്‌ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. കേസിൽ അപ്പീലോ, പുനരന്വേഷണമോ എന്താണോ വേണ്ടത്‌ അതിനൊന്നും സിപിഐ എം എതിരല്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.