Skip to main content

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ അന്വേഷിച്ചത്‌ കേന്ദ്ര ഏജൻസികളാണ്‌. അവയുടെ തലവനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ ദുരുദ്ദേശ്യംവച്ച്‌ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയാണ്‌ പ്രധാനമന്ത്രി ചെയ്യേണ്ടത്‌.

സ്വർണക്കടത്തിന്റെ ഓഫീസ്‌ അറിയാം എന്നാണ്‌ പ്രധാനമന്ത്രി തൃശൂരിൽ പ്രസംഗിച്ചത്‌. എല്ലാവർക്കും അറിയാവുന്ന ഓഫീസ്‌ കേന്ദ്രസർക്കാരിന്റേതാണ്‌. കേന്ദ്രസർക്കാരിനു കീഴിലുള്ള വിമാനത്താവളങ്ങളിലൂടെയാണ്‌ കള്ളക്കടത്തുകൾ നടക്കുന്നത്‌. നയതന്ത്രബാഗേജ്‌ വഴിയാണ്‌ സ്വർണം എത്തിയതെന്ന്‌ ഒരു കേന്ദ്രമന്ത്രി പറഞ്ഞപ്പോൾ അല്ലെന്ന്‌ സഹമന്ത്രി വി മുരളീധരൻ പറയുന്നു. ഇതിന്റെയൊക്കെ അർഥം എന്താണ്‌. അന്വേഷണം ശരിയായ രീതിയിലായിരുന്നെങ്കിൽ യഥാർഥപ്രതികൾ പിടിക്കപ്പെടുമായിരുന്നു. ശരിയായ അന്വേഷണത്തെ കേന്ദ്രം ഭയപ്പെടുകയാണ്‌. സംസ്ഥാന സർക്കാരിനെതിരെ സ്വർണക്കടത്ത്‌ കേസ്‌ പറഞ്ഞ്‌ നേരത്തേയും വലിയ ആക്രമണങ്ങളുണ്ടായി. ജനങ്ങൾ സർക്കാരിനൊപ്പം നിന്നതോടെ അതൊന്നും ഏശിയില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.