Skip to main content

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ അന്വേഷിച്ചത്‌ കേന്ദ്ര ഏജൻസികളാണ്‌. അവയുടെ തലവനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ ദുരുദ്ദേശ്യംവച്ച്‌ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയാണ്‌ പ്രധാനമന്ത്രി ചെയ്യേണ്ടത്‌.

സ്വർണക്കടത്തിന്റെ ഓഫീസ്‌ അറിയാം എന്നാണ്‌ പ്രധാനമന്ത്രി തൃശൂരിൽ പ്രസംഗിച്ചത്‌. എല്ലാവർക്കും അറിയാവുന്ന ഓഫീസ്‌ കേന്ദ്രസർക്കാരിന്റേതാണ്‌. കേന്ദ്രസർക്കാരിനു കീഴിലുള്ള വിമാനത്താവളങ്ങളിലൂടെയാണ്‌ കള്ളക്കടത്തുകൾ നടക്കുന്നത്‌. നയതന്ത്രബാഗേജ്‌ വഴിയാണ്‌ സ്വർണം എത്തിയതെന്ന്‌ ഒരു കേന്ദ്രമന്ത്രി പറഞ്ഞപ്പോൾ അല്ലെന്ന്‌ സഹമന്ത്രി വി മുരളീധരൻ പറയുന്നു. ഇതിന്റെയൊക്കെ അർഥം എന്താണ്‌. അന്വേഷണം ശരിയായ രീതിയിലായിരുന്നെങ്കിൽ യഥാർഥപ്രതികൾ പിടിക്കപ്പെടുമായിരുന്നു. ശരിയായ അന്വേഷണത്തെ കേന്ദ്രം ഭയപ്പെടുകയാണ്‌. സംസ്ഥാന സർക്കാരിനെതിരെ സ്വർണക്കടത്ത്‌ കേസ്‌ പറഞ്ഞ്‌ നേരത്തേയും വലിയ ആക്രമണങ്ങളുണ്ടായി. ജനങ്ങൾ സർക്കാരിനൊപ്പം നിന്നതോടെ അതൊന്നും ഏശിയില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.