Skip to main content

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. വിവിധ പദ്ധതികളിലായി 6000 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ട്‌. കേന്ദ്രത്തിന്റെ പ്രതികാര നടപടികൾമൂലം പെൻഷൻ വർധിപ്പിക്കാനാകുന്നില്ല. വീട്ടമ്മമാർക്കും പെൻഷൻ നൽകണമെന്നാണ് എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത്.

ഒന്നാംനമ്പർ ശത്രു സിപിഐ എം ആണെന്ന് കേരളത്തിലെ കോൺഗ്രസ് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും അതുതന്നെ പറയുന്നു. അവർ തമ്മിലുള്ള ഐക്യധാരയാണ്‌ രൂപപ്പെടുന്നത്‌. വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ് പറയുന്നത്‌. കേരളത്തിലെ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമല്ലേ? നരേന്ദ്ര മോദി ആഗ്രഹിക്കുമ്പോഴാണ് കമീഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ കണ്ണുരുട്ടി പേടിപ്പിക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.