Skip to main content

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. വിവിധ പദ്ധതികളിലായി 6000 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ട്‌. കേന്ദ്രത്തിന്റെ പ്രതികാര നടപടികൾമൂലം പെൻഷൻ വർധിപ്പിക്കാനാകുന്നില്ല. വീട്ടമ്മമാർക്കും പെൻഷൻ നൽകണമെന്നാണ് എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത്.

ഒന്നാംനമ്പർ ശത്രു സിപിഐ എം ആണെന്ന് കേരളത്തിലെ കോൺഗ്രസ് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും അതുതന്നെ പറയുന്നു. അവർ തമ്മിലുള്ള ഐക്യധാരയാണ്‌ രൂപപ്പെടുന്നത്‌. വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ് പറയുന്നത്‌. കേരളത്തിലെ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമല്ലേ? നരേന്ദ്ര മോദി ആഗ്രഹിക്കുമ്പോഴാണ് കമീഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ കണ്ണുരുട്ടി പേടിപ്പിക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.