Skip to main content

പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പോയവര്‍ മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന്‌ ബഹിഷ്കരിച്ചതെന്തിന്‌ ?

തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ കോൺഗ്രസിൽനിന്നടക്കം വിവിധ പാർടികളിൽനിന്ന്‌ ആളെ കൊണ്ടുപോകുന്നത്‌ ബിജെപിയുടെ ഉൾഭയമാണ്‌ കാണിക്കുന്നത്. കമൽനാഥ്‌, അശോക്‌ ചവാൻ അടക്കമുള്ളവർ പോകുന്നതായി വാർത്തവരുന്നു. കോടികൾ ഇറക്കിയാണ്‌ ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കുന്നതും ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുന്നതും. എൻ കെ പ്രേമചന്ദ്രൻ നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തതിനെ ഈ സാഹചര്യത്തിൽ കാണണം. പ്രധാനമന്ത്രി വിളിച്ചാൽ പോകാതിരിക്കുന്നതെങ്ങനെയെന്ന്‌ ചോദിക്കുന്നവർ മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്‌മസ്‌ വിരുന്നിന്‌ ക്ഷണിച്ചപ്പോൾ എന്തുകൊണ്ട്‌ പങ്കെടുത്തില്ലെന്ന്‌ വ്യക്തമാക്കണം. അതേത്‌ സാംസ്കാരിക ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ കോൺഗ്രസിനും പ്രേമചന്ദ്രനും മറുപടിയുണ്ടോ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.

ഒഞ്ചിയം രക്തസാക്ഷി ദിനം

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷികദിനം കടന്നുപോകുമ്പോൾ രാജ്യം വിധിനിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്‌. സാമ്രാജ്യത്വത്തിനും ജന്മി രാജഭരണത്തിനുമെതിരായ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയിൽ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ ദൃഢമായത്.

സ. ഇ പി ജയരാജനെതിരായ തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സ. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ്‌ കണ്ടകാര്യം വലിയ വിഷയമാക്കുകയാണ്‌ മാധ്യമങ്ങൾ. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്‌. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന്‌ അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന്‌ ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌.