Skip to main content

ടി എൻ പ്രകാശിന്റെ വിടവാങ്ങൽ സാഹിത്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടം

മനുഷ്യബന്ധങ്ങളെ വരച്ചുകാട്ടുമ്പോൾ ടി എൻ പ്രകാശിന്റെ ഭാഷയ്ക്ക് ലാളിത്യത്തിന്റെ സൗന്ദര്യമാണ്. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കുറിച്ച് പറയുമ്പോൾ ആരും കാണാത്ത കാഴ്ചയും അനുഭവവും ആ അക്ഷരങ്ങളിൽ ഉൾച്ചേർന്നിരിക്കും. സഹജീവികളോടുള്ള കരുതലിൽ നിന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഉണ്ടാകുന്നത് എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. കഥാകൃത്തായും നോവലിസ്‌റ്റായും വിദ്യാഭ്യാസ പ്രവർത്തകനായും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ടി എൻ പ്രകാശിന്റെത്. അദ്ദേഹവുമായി വളരെക്കാലത്തെ ആത്മബന്ധമാണുള്ളത്. പ്രിയപ്പെട്ട കലാകാരന്റെ വിടവാങ്ങൽ സാഹിത്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.