Skip to main content

ടി എൻ പ്രകാശിന്റെ വിടവാങ്ങൽ സാഹിത്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടം

മനുഷ്യബന്ധങ്ങളെ വരച്ചുകാട്ടുമ്പോൾ ടി എൻ പ്രകാശിന്റെ ഭാഷയ്ക്ക് ലാളിത്യത്തിന്റെ സൗന്ദര്യമാണ്. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കുറിച്ച് പറയുമ്പോൾ ആരും കാണാത്ത കാഴ്ചയും അനുഭവവും ആ അക്ഷരങ്ങളിൽ ഉൾച്ചേർന്നിരിക്കും. സഹജീവികളോടുള്ള കരുതലിൽ നിന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഉണ്ടാകുന്നത് എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. കഥാകൃത്തായും നോവലിസ്‌റ്റായും വിദ്യാഭ്യാസ പ്രവർത്തകനായും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ടി എൻ പ്രകാശിന്റെത്. അദ്ദേഹവുമായി വളരെക്കാലത്തെ ആത്മബന്ധമാണുള്ളത്. പ്രിയപ്പെട്ട കലാകാരന്റെ വിടവാങ്ങൽ സാഹിത്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.