Skip to main content

സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിമോചിത ക്യൂബയുടെ മന്ത്രിപദത്തിൽ നിന്നും മരണത്തെപോലും വെല്ലുവിളിച്ച് മുതലാളിത്തം പാലൂട്ടിയ കിരാത ഭരണത്തിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത് രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്ക് ചെഗുവേര എത്തിച്ചേരുകയായിരുന്നു. അസമത്വം തുടരുന്ന കാലത്ത്, സാമ്രാജ്യത്വത്തിന്റെ കൈകൾ മനുഷ്യരെയാകെ വരിഞ്ഞുമുറുക്കുന്ന കാലത്ത് സകല ചൂഷണങ്ങൾക്കുമെതിരായി ലോകത്ത് തുടരുന്ന പോരാട്ടങ്ങൾക്ക് ചെഗുവേര നിത്യ പ്രചോദനമാണ്. വിപ്ലവത്തിന്റെ അനശ്വരതയോടൊപ്പം സഖാവിന്റെ ഓർമകളും വിശ്വമാകെ ജ്വലിച്ചു നിൽക്കും.

ചെഗുവേര, വിപ്ലവത്തിന്റെ രാസനാമം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.