Skip to main content

സഖാവ് രജിലാലിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

പ്രിയ സഖാവും നാട്ടുകാരനുമായ രജിലാലിൻ്റെ വേർപാട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. കണ്ണൂർ എഞ്ചിനീയറിങ് കോളേജ് പഠന കാലത്തെ എസ്എഫ്ഐ സംഘടനാ പ്രവർത്തനവും കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിലുള്ള ഇടപെടലുകളും തൊട്ട് പ്രവാസ ജീവിതം നയിക്കുമ്പോൾ വരെ രജിലാലുമായി അടുത്ത ആത്മബന്ധമായിരുന്നു. സൗമ്യമായ സഖാവിൻ്റെ ഇടപെടൽ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി പിന്നീട് മാറിവരുന്ന ജീവിത സാഹചര്യത്തിൽ ഉയർന്ന ജോലി ചെയ്യുമ്പോഴും ഇടതു രാഷ്ട്രീയപ്രവർത്തനം ജീവിതത്തിന്റെ മുഖ്യ പ്രമേയമായി നിലനിർത്തുന്നത് എങ്ങനെയെന്ന് സഖാവ് രജിലാലിന്റെ ജീവിതത്തിൽ നിന്നും പഠിക്കാം. ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ കൺവീനറായിരിന്ന കാലത്ത് രജിലാലിന്റെ നേതൃത്വത്തിൽ മലയാളികളെ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. രജിലാലിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. സഖാവിൻ്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.