Skip to main content

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 19) മുതൽ ഫെബ്രുവരി 23 വരെ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 25ന്‌ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ്‌ ഉപരോധിക്കും. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയരണം.

കേരളം എന്ന പേരുപോലും കേന്ദ്ര ബജറ്റിലില്ല. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്‌ കേരളം പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അതുണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിന്‌ ഒരുരൂപ പോലുമില്ല. ഉരുൾപൊട്ടൽ പുനരധിവാസത്തിന്‌ ഒരു പൈസപോലും അനുവദിക്കാത്തത്‌ മനുഷ്വത്വരഹിതമാണ്‌. പുതിയ പദ്ധതികളോ സംരംഭങ്ങളോ എയിംസ്‌ പോലുള്ള സ്ഥാപനങ്ങളോ പ്രഖ്യാപിച്ചില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ വകയിരുത്തിയെങ്കിലും 40,000 കോടിപോലും കേരളത്തിനു ലഭിക്കില്ല.

ആദായ നികുതി എന്ന ഒറ്റ കാര്യത്തിൽ പിടിച്ചാണ്‌ കേന്ദ്ര ബജറ്റിനെ മാധ്യമങ്ങൾ വെള്ളപൂശാൻ ശ്രമിച്ചത്‌. ധനമന്ത്രിയുടെ സാരിയുടെ പ്രത്യേകത വർണിച്ച മാധ്യമങ്ങൾ കേരളത്തോടുള്ള അവഗണനയെക്കുറിച്ച്‌ കാര്യമായൊന്നും പറഞ്ഞില്ല. കേരളത്തോടുള്ള അവഗണന ആസൂത്രിതമായിരുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ബജറ്റിനുശേഷം കേന്ദ്ര മന്ത്രിമാരായ ജോർജ്‌ കുര്യന്റെയും സുരേഷ്‌ ഗോപിയുടെയും പ്രതികരണം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന്‌ ഇരുവരും മനസിലാക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.

പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ചരിത്രപ്രക്ഷോഭത്തിൽ അണിനിരന്നവരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു

പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ചരിത്രപ്രക്ഷോഭത്തിൽ അണിനിരന്നവരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു. ചെങ്കൊടിയേന്തി മാർച്ച്‌ ചെയ്‌ത പതിനായിരകണക്കിന്‌ കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളുമാണ്‌ മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചത്‌.

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.