Skip to main content

സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത തുടക്കം തളിപ്പറമ്പിൽ നിന്ന്

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ അത്യധികം അഭിമാനകരമായ മറ്റൊരു നേട്ടം ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത മണ്ഡലമെന്ന ഖ്യാതി തളിപ്പറമ്പിന് സ്വന്തമാക്കാനായതാണ്. 2024 ഫെബ്രുവരി ഇരുപത്തിനാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരതാ മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചത്.
രണ്ട് നഗരസഭകളും ഏഴ് പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-dam, Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ് നേട്ടം കൈവരിച്ചത്. മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം ആദ്യം കൈവരിച്ചത് കുറുമാത്തൂർ പഞ്ചായത്തായിരുന്നു. തുടർന്ന് മറ്റ് തദ്ദേശസ്ഥാപനങ്ങളും ലക്ഷ്യം പൂർത്തീകരിച്ചു. ദൈനംദിന ആവശ്യങ്ങളിലെല്ലാം സ്മാർട്ട്ഫോണും ഇന്റർനെറ്റും അവിഭാജ്യഘടകമായ സാഹചര്യത്തിൽ സമഗ്രമായ പ്രായോഗിക അറിവുകൾചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൈറ്റ് തയ്യാറാക്കിയ മോഡ്യൂളിലൂടെയായിരുന്നു ക്ലാസുകൾ. വായനശാലകൾ, അയൽക്കൂട്ടങ്ങൾ, വീടുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു ക്ലാസുകൾ. മൊബൈൽഫോണിലെ സൗകര്യങ്ങൾ, ഇൻ്റർനെറ്റ് സെർച്ച്, ഓൺലൈൻ പണമിടപാട്, സാമൂഹ്യമാധ്യമ ഉപയോഗം എല്ലാം പഠനവിഷയങ്ങളായി. 2023 മെയ് രണ്ടിന് ആരംഭിച്ച് ഒരു വർഷത്തിൽ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തിയാക്കാൻ മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ മേൽനോട്ടത്തിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമായി കരുതുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.