Skip to main content

സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത തുടക്കം തളിപ്പറമ്പിൽ നിന്ന്

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ അത്യധികം അഭിമാനകരമായ മറ്റൊരു നേട്ടം ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത മണ്ഡലമെന്ന ഖ്യാതി തളിപ്പറമ്പിന് സ്വന്തമാക്കാനായതാണ്. 2024 ഫെബ്രുവരി ഇരുപത്തിനാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരതാ മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചത്.
രണ്ട് നഗരസഭകളും ഏഴ് പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-dam, Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ് നേട്ടം കൈവരിച്ചത്. മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം ആദ്യം കൈവരിച്ചത് കുറുമാത്തൂർ പഞ്ചായത്തായിരുന്നു. തുടർന്ന് മറ്റ് തദ്ദേശസ്ഥാപനങ്ങളും ലക്ഷ്യം പൂർത്തീകരിച്ചു. ദൈനംദിന ആവശ്യങ്ങളിലെല്ലാം സ്മാർട്ട്ഫോണും ഇന്റർനെറ്റും അവിഭാജ്യഘടകമായ സാഹചര്യത്തിൽ സമഗ്രമായ പ്രായോഗിക അറിവുകൾചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൈറ്റ് തയ്യാറാക്കിയ മോഡ്യൂളിലൂടെയായിരുന്നു ക്ലാസുകൾ. വായനശാലകൾ, അയൽക്കൂട്ടങ്ങൾ, വീടുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു ക്ലാസുകൾ. മൊബൈൽഫോണിലെ സൗകര്യങ്ങൾ, ഇൻ്റർനെറ്റ് സെർച്ച്, ഓൺലൈൻ പണമിടപാട്, സാമൂഹ്യമാധ്യമ ഉപയോഗം എല്ലാം പഠനവിഷയങ്ങളായി. 2023 മെയ് രണ്ടിന് ആരംഭിച്ച് ഒരു വർഷത്തിൽ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തിയാക്കാൻ മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ മേൽനോട്ടത്തിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമായി കരുതുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.