Skip to main content

പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരമാണ് കൂത്തുപറമ്പ്

പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരമാണ് കൂത്തുപറമ്പ്. സ്വതന്ത്ര ഇന്ത്യയിൽ യുവത നടത്തിയ സമാനതകളില്ലാത്ത സമരത്തിന്റെ വീറുറ്റ ഓർമകളാണത്. പോർമുഖങ്ങളെ ഇന്നും ത്രസിപ്പിക്കുന്ന കൂത്തുപറമ്പിന്റെ സ്‌മരണകൾക്ക്‌ ഒരിക്കലും മരണമില്ല. സഖാക്കൾ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നിവരുടെ രക്തസാക്ഷിത്വം. വെടിവയ്‌പിൽ നട്ടെല്ലിന് പരിക്കേറ്റ്‌ മൂന്ന് പതിറ്റാണ്ട് ലോകത്തെ പോരാളികൾക്ക് ആവേശമായി ജീവിച്ച സഖാവ് പുഷ്പനും അമരസ്‌മരണയായി. ആറുസഖാക്കളുടെയും ഉജ്വലസ്‌മരണ കരുത്തേകുന്ന പോരാട്ട പാതയിലൂടെ പ്രയാണം തുടരുകയാണ്.
സമാധാനപരമായി കറുത്ത തൂവാല ഉയർത്തി പ്രതിഷേധിക്കാൻ തടിച്ചുകൂടിയ നിരായുധരായ ജനക്കൂട്ടത്തിനു നേരെ അന്ന് എല്ലാ നിയമവും ലംഘിച്ച് പൊലീസ്‌ വെടിയുതിർത്തു. നവ ഉദാരവാദ നയങ്ങൾക്കായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്ത സമയത്ത് തന്നെയാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം കൂടുതൽ ശക്തിപ്പെട്ടത് എന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണത്തിലൂടെയുള്ള ലാഭം ആഗ്രഹിച്ചു കൊണ്ടുമാത്രമല്ല വലതുപക്ഷ ആശയത്തിന് പശ്ചാത്തലമൊരുക്കാൻ വിദ്യാഭ്യാസത്തെ തങ്ങളുടെ കൈയിൽ ഒതുക്കേണ്ടത് ഇന്ത്യൻ മുതലാളിത്ത വർഗത്തിന് അനിവാര്യമായിരുന്നു. ഈ ലക്ഷ്യത്തോടെ കോൺഗ്രസ്‌ ആരംഭിച്ച നയത്തിന്റെ തുടർച്ചയാണ് ഇന്ന് നരേന്ദ്ര മോദി സർക്കാർ പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഓർമകൾ വർത്തമാനകാലത്ത് തീർക്കുന്ന പ്രതിരോധം ചെറുതല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം.
സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായ കാലമാണിത്. കൂത്തുപറമ്പ് രണധീരതയുടെ സ്മരണകൾ അതിനു നമുക്ക് കരുത്തേകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.