Skip to main content

തില്ലങ്കേരി രക്തസാക്ഷി ദിനം

15.04.2022

 

തില്ലങ്കേരി വെടിവെയ്പിൽ ജീവൻ ബലിയർപ്പിച്ച ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണ ഉണർത്തുന്ന ദിനമാണ് ഏപ്രിൽ 15. മലബാറിലെ ജന്മിത്വവിരുദ്ധ കലാപങ്ങളുടെ കൂട്ടത്തിൽ കർഷകന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വീരേതിഹാസമാണ് തില്ലങ്കേരിയുടേത്.

ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ സമരരംഗത്ത് വന്ന കർഷകസംഘം, 'വെച്ചുകാണൽ' അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 1948 ലെ വിഷുവിന് കാഴ്ചകൾ ജൻമി ഭവനങ്ങളിലേക്ക് എത്തിയില്ല. ക്ഷുഭിതരായ ജന്മികൾ ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച് കർഷക സംഘം നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി വേട്ടയാടി. സമരജാഥയിൽ അണിനിരണ സഖാക്കളെ കൈതക്കാട്ടിൽ മറഞ്ഞിരുന്ന് പോലീസ് വെടിവച്ചു തള്ളി. ആറുപേർ വെടിയേറ്റ് വയലിൽ നിലംപതിച്ചു. സഖാക്കൾ സി അനന്തൻ, സി ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരുകണ്ടി കൃഷ്ണൻ, നമ്പടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നീ അഞ്ച് പേർ തൽക്ഷണം മരിച്ചു. വെടിയേറ്റ സി ഗോപാലൻ വയലിലൂടെ ഇഴഞ്ഞുനീങ്ങി. ഇതുകണ്ട അധികാരിയുടെ ഗൂണ്ടകൾ സഖാവ് ഗോപാലനെ മൃഗീയമായി തല്ലിക്കൊന്നു. വെടിയേറ്റ സഖാവ് വെള്ളുവക്കണ്ടി രാമൻ ഓടി ഒരുകിലോമീറ്റർ അകലെ കാഞ്ഞിരാട്ട് മരിച്ചുവീണു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും പൊലീസ് നിരവധി പേരെ മർദിച്ച് ജീവച്ഛവമാക്കി. നൂറുകണക്കിന് ആളുകളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് നിരവധി കേസുകൾ എടുത്തു. വിവിധ കാലയളവുകളിൽ ഇവരെയെല്ലാം സേലത്തും കണ്ണൂരുമായി ജയിലിലടച്ചു. 1950 ഫെബ്രുവരി 11ന് സേലം ജയിൽ വെടിവയ്പിൽ പിടഞ്ഞുമരിച്ച 22 പേരിൽ അഞ്ചുപേർ തില്ലങ്കേരിയുടെ പ്രിയസഖാക്കൾ ആയിരുന്നു. നക്കായി കണ്ണൻ, അമ്പാടി ആചാരി, കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ എന്നിവർ.

കേരളത്തിലെ ജന്മിത്വവിരുദ്ധ സമരത്തിൽ ജീവൻ നൽകി പോരാടിയ അനശ്വരരായ തില്ലങ്കേരി രക്തസാക്ഷികളുടെ സ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.