Skip to main content

തില്ലങ്കേരി രക്തസാക്ഷി ദിനം

15.04.2022

 

തില്ലങ്കേരി വെടിവെയ്പിൽ ജീവൻ ബലിയർപ്പിച്ച ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണ ഉണർത്തുന്ന ദിനമാണ് ഏപ്രിൽ 15. മലബാറിലെ ജന്മിത്വവിരുദ്ധ കലാപങ്ങളുടെ കൂട്ടത്തിൽ കർഷകന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വീരേതിഹാസമാണ് തില്ലങ്കേരിയുടേത്.

ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ സമരരംഗത്ത് വന്ന കർഷകസംഘം, 'വെച്ചുകാണൽ' അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 1948 ലെ വിഷുവിന് കാഴ്ചകൾ ജൻമി ഭവനങ്ങളിലേക്ക് എത്തിയില്ല. ക്ഷുഭിതരായ ജന്മികൾ ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച് കർഷക സംഘം നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി വേട്ടയാടി. സമരജാഥയിൽ അണിനിരണ സഖാക്കളെ കൈതക്കാട്ടിൽ മറഞ്ഞിരുന്ന് പോലീസ് വെടിവച്ചു തള്ളി. ആറുപേർ വെടിയേറ്റ് വയലിൽ നിലംപതിച്ചു. സഖാക്കൾ സി അനന്തൻ, സി ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരുകണ്ടി കൃഷ്ണൻ, നമ്പടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നീ അഞ്ച് പേർ തൽക്ഷണം മരിച്ചു. വെടിയേറ്റ സി ഗോപാലൻ വയലിലൂടെ ഇഴഞ്ഞുനീങ്ങി. ഇതുകണ്ട അധികാരിയുടെ ഗൂണ്ടകൾ സഖാവ് ഗോപാലനെ മൃഗീയമായി തല്ലിക്കൊന്നു. വെടിയേറ്റ സഖാവ് വെള്ളുവക്കണ്ടി രാമൻ ഓടി ഒരുകിലോമീറ്റർ അകലെ കാഞ്ഞിരാട്ട് മരിച്ചുവീണു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും പൊലീസ് നിരവധി പേരെ മർദിച്ച് ജീവച്ഛവമാക്കി. നൂറുകണക്കിന് ആളുകളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് നിരവധി കേസുകൾ എടുത്തു. വിവിധ കാലയളവുകളിൽ ഇവരെയെല്ലാം സേലത്തും കണ്ണൂരുമായി ജയിലിലടച്ചു. 1950 ഫെബ്രുവരി 11ന് സേലം ജയിൽ വെടിവയ്പിൽ പിടഞ്ഞുമരിച്ച 22 പേരിൽ അഞ്ചുപേർ തില്ലങ്കേരിയുടെ പ്രിയസഖാക്കൾ ആയിരുന്നു. നക്കായി കണ്ണൻ, അമ്പാടി ആചാരി, കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ എന്നിവർ.

കേരളത്തിലെ ജന്മിത്വവിരുദ്ധ സമരത്തിൽ ജീവൻ നൽകി പോരാടിയ അനശ്വരരായ തില്ലങ്കേരി രക്തസാക്ഷികളുടെ സ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.