Skip to main content

തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം

26.05.2022

തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം. കേരളത്തിന്റെ ശക്തമായ മത നിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വര്‍ഗ്ഗീയ കക്ഷികളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്. അറസ്റ്റ് സ്വാഭാവിക നിയമനടപടിയാണ്. സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധി കാണിച്ചിട്ടില്ല. പി സി ജോര്‍ജിന്റെ അറസ്റ്റ് കോടതി നിര്‍ദേശ പ്രകാരമാണ് നിയമാനുസൃത നടപടിയാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ മുദ്രാവക്യം പറഞ്ഞ് പഠിപ്പിച്ച വരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വര്‍ഗ്ഗീയ കലാപമില്ലാത്ത സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നത് ഇത്തരം നടപടി ഉണ്ടാകുന്നതു കൊണ്ടാണ്. വര്‍ഗ്ഗീയ കക്ഷികളുമായി യോജിച്ച് പോകുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെ സോളിഡാരിറ്റിയുടെയും എസ്ഡിപിഐയുടെയും ആക്രമണോത്സുകത വര്‍ധിച്ചു. വര്‍ഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ട എന്ന് പറയാനുള്ള ധൈര്യം യുഡിഎഫ് കാണിക്കുന്നില്ല. അതിജീവിതക്ക് പരാതി ഉണ്ടെങ്കില്‍ എൽഡിഎഫ് ഗവണ്‍മെന്റ് ഇടപെടും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.