Skip to main content

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനം

അയിത്തോച്ചാടന സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനമാണിന്ന്. ജാതി ഭേദമന്യേ ഏവർക്കും ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസിക സത്യാഗ്രഹം.
കെ.കേളപ്പൻ നയിച്ച സമരത്തിന്റെ നേതൃനിരയിൽ എകെജിയും പി കൃഷ്ണപിള്ളയും സുബ്രഹ്മണ്യൻ തിരുമുമ്പുമടക്കമുള്ളവരായിരുന്നു. ത്യാഗനിർഭരമായ പോരാട്ടത്തിലൂടെ സമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാനുള്ള സമരശ്രമങ്ങളിൽ ഒന്നായിരുന്നു ഇത്. ഗുരുവായൂർ സത്യാഗ്രഹം കേരള സാമൂഹിക പരിഷ്കരണത്തിൽ സൃഷ്ടിച്ച ചലനങ്ങൾ വളരെ വലുതായിരുന്നു. യുഗപ്രഭാവന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ആശയങ്ങൾ കൊണ്ട് വളർന്ന കേരളത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പിന്നോട്ട് വലിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെ ജനകീയമായി ചെറുത്തു തോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഇരുമ്പുന്ന സ്മരണകൾ ഈ പോരാട്ടങ്ങൾക്ക് കരുത്താകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.