Skip to main content

മാധ്യമങ്ങൾ തൊഴിലാളിവർഗ താൽപര്യങ്ങൾ പരിഗണിക്കുകയോ ജനകീയവിഷയങ്ങൾ ചർച്ചയാക്കുകയോ ചെയ്യുന്നില്ല; മാധ്യമലോകം കുത്തകകൾ കീഴടക്കി

ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന്‌ തടയിടാനാണ്‌ ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്‌. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന്‌ ശ്രമിക്കുകയാണ്‌. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പിന്തുണയോടെയാണ്‌ അധികാരത്തിലേറിയത്‌. ജനകീയ കരുത്തിൽ ഏറ്റെടുത്ത വികസനപദ്ധതികൾ പൂർത്തീകരിക്കും

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾ മുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളും ജനകീയ നിയമനിർമാണങ്ങൾ നടത്തി. ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ആരോഗ്യ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനക്കുതിപ്പ്‌, സാമൂഹ്യ സുരക്ഷാ പെൻഷൻ, പൊതുവിതരണ ശൃംഖല എന്നിങ്ങനെ ഒട്ടേറെ മുന്നേറ്റങ്ങൾ. വലതുപക്ഷ സർക്കാരുകൾ അത്തരം നിയമങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടങ്ങൾ നടത്തി. അതിനാലാണ്‌ വികസന ബദലുകൾ സംരക്ഷിക്കാനായത്‌. ഇടതുപക്ഷ സർക്കാരുകൾക്ക്‌ ആദ്യമായി ഇത്തവണ തുടർച്ച ലഭിച്ചു. രണ്ടാം പിണറായിസർക്കാർ പുതിയ കാലത്തിനനുസരിച്ച്‌ പുതുകേരളം കെട്ടിപ്പടുക്കുകയാണ്‌. വിജ്ഞാനസമ്പത്ത്‌ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയിൽ കുതിപ്പിനും അതുവഴി തൊഴിലവസരങ്ങൾക്കും വഴിതുറക്കുകയാണ്‌. ഈ വികസനക്കുതിപ്പുകൾക്ക്‌ തടയിടാനാണ്‌ ശ്രമം.

മാധ്യമലോകം ഇന്ന്‌ കുത്തകകൾ കീഴടക്കി. അവർ തൊഴിലാളിവർഗതാൽപ്പര്യങ്ങൾ പരിഗണിക്കുന്നില്ല. ജനകീയവിഷയങ്ങൾ ചർച്ചയാക്കുന്നുമില്ല. പകരം മാധ്യമങ്ങൾ സെൻസേഷന്റെ പിന്നാലെ പോവുകയാണ്. മഹാഭൂരിപക്ഷം പത്രങ്ങളും പുരോഗമനപക്ഷത്തിന്‌ എതിരെ നിൽക്കുകയാണ്. മാധ്യമലോകം പ്രതിലോമനിലപാടുകൾ സ്വീകരിക്കുകയാണ്. ദേശാഭിമാനി ജനങ്ങളുടെ പത്രമാണ്‌. കുത്തക മുതലാളിത്തശക്തികൾക്കെതിരെയും ഭരണവർഗ കടന്നാക്രമണങ്ങളെയും ചെറുത്ത്‌ ദേശാഭിമാനി മുന്നോട്ടുപോവുകയാണ്‌. ഭാവിയിൽ കേരളത്തിലെ ഒന്നാമത്തെ പത്രമായി ദേശാഭിമാനി മാറും.

 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.