Skip to main content

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും, തൊഴിലും, സംരംഭക നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായ്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ള മേക്ക്‌ ഇന്‍ കേരള പദ്ധതിയും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്‌. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ പരിഗണിച്ച ബജറ്റ്‌ കൂടിയാണിത്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ 2,000 കോടി രൂപയും, റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ 600 കോടി രൂപയും, തേങ്ങ സംഭരണ വില കിലോവിന്‌ 34 രൂപയായി ഉയര്‍ത്തിയ നടപടി ഇതിന്റെ ഭാഗമാണ്‌.

കയര്‍, കശുവണ്ടി, മത്സ്യ മേഖല, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലക്കും അതി ദാരിദ്ര്യ ലഘൂകരണത്തിന്‌ 50 കോടി നീക്കിവെച്ചതും എൽഡിഎഫ് സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയുടെ ലക്ഷണങ്ങളാണ്‌. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളേയും ബജറ്റ് സവിശേഷമായി പരിഗണിച്ചിട്ടുണ്ട്‌. പശ്ചാത്തല സൗകര്യ വികസനത്തിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്ന സഹായങ്ങളെല്ലാം പുതിയ കാലത്തിന്റെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതാണ്‌.

ഇന്ത്യയുടെ ഫെഡറല്‍ ധന വ്യവസ്ഥയില്‍ ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കാശ്വാസകരമായ ബജറ്റ്‌ അവതരിപ്പിക്കാനായി എന്നത്‌ എടുത്ത്‌ പറയേണ്ടതാണ്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.