Skip to main content

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം. ചരിത്രത്തെയും യാഥാർഥ്യത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കണം. ചരിത്രത്തെയും സംസ്കാരത്തേയും മാറ്റിയെഴുതി വർഗീയതയും ജാതീയതയും അടിച്ചേൽപ്പിച്ച് നാട്ടിലാകെ ദുരിത തീമഴ പെയ്യിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലോ ജനകീയ മുന്നേറ്റങ്ങളോ ഉണ്ടാക്കാത്ത, ഒരു സംഭാവനയും ചെയ്യാത്ത, ആർഎസ്എസ്– ബിജെപി നേതൃത്വമാണ് വ്യാജസിദ്ധാന്തങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് ഹിന്ദുത്വവാദികളും പയറ്റുന്നത്. ബിജെപി ഭരണത്തിലെ ആകെ നേട്ടം കോർപ്പറേറ്റുകൾക്ക് മാത്രം. വൻകിടക്കാർക്ക് 11 ലക്ഷം കോടി രൂപ ബാങ്ക് വായ്പ നൽകുകയും നാല് ലക്ഷം കോടി എഴുതിത്തള്ളുകയും ചെയ്തു.

ബിജെപി മതത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് അധികാരത്തിലെത്തിയത്. മതന്യൂനപക്ഷങ്ങളെയാകെ പീഡിപ്പിക്കുകയും ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നവരുമിപ്പോൾ ക്രിസ്ത്യൻ സഭയുമായി അടുക്കാൻ ശ്രമിക്കുന്നത്. അവരെ പുതിയ ബന്ധുക്കളാക്കാൻ നോക്കുകയാണ്. ക്രിസ്ത്യൻ തെമ്മാടികളാൽ ശബരിമല ക്ഷേത്രമുൾപ്പെടെ തകർക്കപ്പെടുകയും ആന്തരികഭീഷണി നേരിടുകയും ചെയ്യുകയാണെന്ന് ആർഎസ്എസ് വിചാരധാരയിൽ വ്യക്തമായി പറയുമ്പോഴാണ് പുതിയ നീക്കം. മാത്രമല്ല ആകെയുണ്ടായിരുന്നയാളെ കുരിശിൽ തറച്ചുവെന്നും ക്രിസ്ത്യാനികൾ സാമൂഹ്യ മതഘടനയെ തകർക്കുന്നുവെന്നും പറയുമ്പോഴാണ് രാഷ്ട്രീയ അധികാരത്തിനായി ന്യൂനപക്ഷങ്ങളുടെ കാലുപിടിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ആക്രമണം നേരിട്ടപ്പോൾ സംരക്ഷകരായി നിന്ന ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.



 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.