Skip to main content

കേന്ദ്രം വെട്ടിക്കുറച്ച കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണം

കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന്‌ കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. 32,402 കോടി രൂപ പൊതുവിപണിയിൽനിന്ന്‌ വായ്‌പ എടുക്കാമെന്ന്‌ കഴിഞ്ഞ മാർച്ചിൽ മാർച്ചിൽ കേന്ദ്രം സംസ്ഥാനത്തെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കണക്ക്‌ പ്രകാരം ആദ്യ ഒമ്പതുമാസം 15,390 കോടി രൂപയേ അനുവദിക്കാനാകൂയെന്ന്‌ കേന്ദ്രം നിലപാട്‌ മാറ്റി.

പബ്ലിക്‌ അക്കൗണ്ടിൽനിന്ന്‌ മുമ്പ്‌ വിനിയോഗിച്ച തുക എന്നപേരിൽ 13,178 കോടി രൂപയാണ്‌ വെട്ടിക്കുറച്ചത്‌. അക്കൗണ്ടന്റ്‌ ജനറൽ അംഗീകരിച്ച കണക്കനുസരിച്ച്‌ 6578 കോടി രൂപയുടെ നിക്ഷേപം മാത്രമാണ്‌ പബ്ലിക്‌ അക്കൗണ്ടിലുള്ളത്‌. ഈ കണക്ക്‌ അനുസരിച്ച്‌ പോലും കേരളത്തിന്‌ 7191 കോടി രൂപയുടെ വായ്‌പാനുമതിക്കുകൂടി അവകാശമുണ്ടെന്ന്‌ കേന്ദ്രത്തിനയച്ച കത്തിൽ കേരളം ചൂണ്ടിക്കാട്ടി. നേരത്തെ സംസ്ഥാനങ്ങൾക്ക്‌ അഞ്ചു ശതമാനംവരെ വായ്‌പ അനുവദിച്ചിരുന്നു. അതാണ്‌ കഴിഞ്ഞവർഷം മൂന്നാക്കിയത്‌. എന്നാൽ ഇപ്പോൾ കേരളത്തിന്‌ രണ്ടു ശതമാനമായി കുറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.