Skip to main content

കേരളത്തിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന നുണ പ്രചരിപ്പിക്കുന്നവർ രാജ്യത്ത് മാധ്യമവേട്ട നടക്കുമ്പോൾ മിണ്ടിയിട്ടില്ല

വിവാദങ്ങൾ സൃഷ്ടിക്കാനും കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാനുമാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. സ്വന്തം മുതലാളി മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്‌ക്കുമ്പോൾ മിണ്ടാത്തവരാണ് രാജീവ് ചന്ദ്രശേഖരന്റെ അടിമകൾ. കേരളത്തിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന് പ്രചരിപ്പിക്കുന്നവർ രാജ്യത്ത് മാധ്യമവേട്ട നടക്കുമ്പോൾ മിണ്ടിയില്ല. യുപിയിൽ 12 മാധ്യമ പ്രവർത്തകരെ വെടിവച്ചുകൊന്നു. 66 പേരെ ജയിലിലടച്ചു. 138 പേരെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാക്കി. അപ്പോഴൊക്കെ ഏഷ്യാനെറ്റ് മിണ്ടിയോ? ജനക്ഷേമകരമായ നടപടി സ്വീകരിക്കുന്ന കേരള സർക്കാരിനെ തെമ്മാടി ഭരണമെന്നാണ് ഏഷ്യാനെറ്റ് അവതാരകൻ വിശേഷിപ്പിച്ചത്. അതിനെതിരെയല്ല, സർക്കാർ കേസെടുത്തത്. വ്യക്തിഹത്യ നടത്തുന്ന വ്യാജവാർത്തകൾക്കെതിരെയാണ്. അത്തരം സന്ദർഭങ്ങളിൽ പൗരൻ പരാതി നൽകിയാൽ നടപടിയുണ്ടാകും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.