Skip to main content

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുന്നു

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ്‌ നടത്തുന്നത്‌. ഇതിന്‌ കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും. സംസ്ഥാനത്തുനിന്ന്‌ പിരിക്കുന്ന നികുതിയുടെ വിഹിതമടക്കം നിഷേധിക്കുന്നു. കോവിഡ്‌കാലത്ത്‌ അഞ്ചുശതമാനംവരെ അനുവദിച്ച വായ്‌പാനുമതി ഇപ്പോൾ മൂന്നുശതമാനമാക്കി. ഇതിലും മൂന്നിലൊന്നിലേറെ നിഷേധിക്കുന്നു. വായ്‌പാവകാശം പൂർണമായും നേടാനുള്ള ശ്രമം തുടരും. റവന്യുവരുമാനത്തിന്റെ 65 ശതമാനം കേരളം തനതായി കണ്ടെത്തുന്നു. 35 ശതമാനം മാത്രമാണ്‌ വിവിധ കേന്ദ്ര വിഹിതങ്ങൾ. ബിഹാറിന്റെ റവന്യുവരുമാനത്തിന്റെ 75 ശതമാനം കേന്ദ്രവിഹിതമാണ്‌. രാജ്യത്തെ റവന്യുവരുമാനത്തിന്റെ 65 ശതമാനം കേന്ദ്രത്തിന്‌ കിട്ടുന്നു. എന്നാൽ, ആകെ റവന്യുചെലവിന്റെ 64 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. ഈ വരുമാന വിടവിന്റെ പ്രത്യാഘാതം സഹിക്കേണ്ട മുൻനിര സംസ്ഥാനമാണ്‌.

സർക്കാർ ജീവനക്കാർക്ക്‌ അർഹതപ്പെട്ട എല്ലാ ആനുകൂല്യവും ഉറപ്പാക്കും. പണത്തിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ ഇവ നൽകും. ക്ഷാമബത്ത മാത്രമാണ്‌ കുടിശ്ശിക. കേന്ദ്രത്തിൽ പത്തുവർഷത്തിലൊരിക്കലാണ്‌ ശമ്പള പരിഷ്‌കരണം. മറ്റ്‌ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ല. എന്നാൽ, കേരളത്തിൽ കോവിഡ്‌ കാലത്തുപോലും ശമ്പള പരിഷ്‌കരണം ഉറപ്പാക്കി. ഇതിനൊപ്പം ക്ഷാമബത്ത കുടിശ്ശികയും നൽകി. ലീവ്‌ സറണ്ടർ നൽകുന്നു. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ കേന്ദ്ര നിലപാടും കാത്തിരിക്കേണ്ടിവരുന്നു. ദേശീയ പെൻഷൻ ഫണ്ടിലേക്ക്‌ ഒടുക്കിയ തുക അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.