Skip to main content

ഏക സിവിൽ കോഡ്; യോജിച്ചുള്ള പോരാട്ടം അനിവാര്യം

ഏക സിവിൽ കോഡിലൂടെ 2024ലെ തെരഞ്ഞെടുപ്പാണ്‌ ബിജെപി ലക്ഷ്യമിടുന്നത്. സമത്വവും തുല്യതയുമല്ല ഭിന്നിപ്പും വർഗീയ ധ്രുവീകരണവുമാണിതിന് പിന്നിലെ അജൻഡ. തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള രാഷ്‌ട്രീയ ആയുധമായാണിത്‌. നടപ്പാക്കിയാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഇല്ലാതാകും. ഹിന്ദുരാഷ്‌ട്ര നിർമിതിയിലേക്കുള്ള പോക്കാണിത്‌. ഇന്ത്യ ഇന്നത്തെ രൂപത്തിൽ തുടരണമെന്നാഗ്രഹിക്കുന്ന എല്ലാവരും യോജിച്ച്‌ ഈ നീക്കം ചെറുക്കണം. വിപുലവുമായ ഐക്യനിര വളർത്തിയെടുക്കണം.

വൈജാത്യങ്ങളും ബഹുസ്വരതയുമാണ്‌ രാജ്യത്തിന്റെ സവിശേഷത. അവ സംരക്ഷിക്കുമെന്നാണ്‌ ഭരണഘടന ഉറപ്പു‌നൽകുന്നത്‌. ഇതിന്‌ വിരുദ്ധമാണ്‌ മോദി സർക്കാരിന്റെ നീക്കം. ഏകീകരണമെന്നത്‌ മത–ജാതി വംശീയ വിഭാഗങ്ങളുടെ വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനം ചേർന്നതാണ്‌. അത്‌ തകർക്കുന്നത്‌ ഏകീകരണമല്ല ഭിന്നിപ്പിക്കലും ധ്രുവീകരണവുമാണ്‌. ഇതിന് പിന്നിൽ രാഷ്‌ട്രീയ–വർഗീയ താൽപ്പര്യമാണ്‌. ഗോത്രവിഭാഗം, ക്രൈസ്‌തവർ, പാഴ്‌സികളെയൊക്കെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ പറയുന്നു. ഗോവയിൽ യുസിസി ഉള്ളതിനാൽ അവിടെയും നടപ്പാക്കില്ലത്രെ. ഹിന്ദു–മുസ്ലിം വിഭാഗീയത സൃഷ്‌ടിക്കലാണിതിന്റെ ലക്ഷ്യം. ഇത്‌ മോദി രണ്ടാമത്‌ അധികാരത്തിൽ വന്നതുമുതൽ ഇത്തരം നീക്കങ്ങൾ നാം കണ്ടതാണ്‌.

ഗോസംരക്ഷണ നിയമം, പൗരത്വ നിയമ ഭേദഗതി, ലൗജിഹാദ്‌ എല്ലാം ഈ ലക്ഷ്യത്തിലായിരുന്നു. ജമ്മു കശ്‌മീർ വിഭജിച്ചതും ഇതിന്റെ ഭാഗമാണ്‌. ദീർഘകാലമായി തുടരുന്ന പദ്ധതിയാണ്‌. മണിപ്പുർ കത്തുകയാണ്‌. അതേപ്പറ്റി പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. എന്നിട്ടാണ്‌ ഒരു കുടുംബത്തിൽ രണ്ട്‌ നിയമം പാടില്ലെന്ന്‌ പറയുന്നത്‌. സ്‌ത്രീ നീതിക്കായാണ്‌ ഈ നിയമമെന്ന്‌ പറയുന്നതും അസംബന്ധമാണ്‌. വ്യക്തിനിയമ പരിഷ്‌കരണം അതത്‌ സമുദായത്തിനകത്ത്‌ ചർച്ചചെയ്‌ത്‌ ഉണ്ടാക്കണം. ആചാരം, വിശ്വാസം, സമ്പ്രദായം ഇവ മാറ്റണമെങ്കിൽ ആ സമുദായത്തിനകത്തുനിന്ന്‌ ആവശ്യം ഉയരണം. അടിച്ചേൽപ്പിക്കലാകരുതെന്നാണ്‌ സിപിഐ എം നിലപാട്.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.