ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്. ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്. ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്. അപ്പോഴും ഇതിലൊന്നും സഹകരിക്കാതെ നിരന്തരം സർക്കാർ പദ്ധതിക്ക് തുരങ്കം വച്ചുനടന്ന അഞ്ചാംപത്തികളും ഉണ്ടായിരുന്നു. അവരെയും ഈ നാട് തിരിച്ചറിയണം. വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി വയനാട് ചൂരൽമല ടൗൺഷിപ് സന്ദർശിച്ചു.
