Skip to main content

രാജ്യത്തെ പുതുതലമുറയെ കേന്ദ്ര സർക്കാർ പിന്നോട്ടടിപ്പിക്കുന്നു

കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ്‌ ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമം. ബിജെപി എന്നാൽ സംസ്‌കാരശൂന്യരുടെ കൂട്ടമാണ്‌. ആ സാംസ്‌കാരശൂന്യത അവർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും അടിച്ചേൽപ്പിക്കുകയാണ്. മുഗൾഭരണവും സ്വാതന്ത്ര്യ സമരവും അടക്കം പാഠപുസ്‌തങ്ങളിൽനിന്ന്‌ ഒഴിവാക്കുന്നത്‌ ഇതിന്റെ ഭാഗമാണ്. ശാസ്‌ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുന്നേറാൻ ശ്രമിക്കുന്നതിനുപകരം കേന്ദ്രസർക്കാർ പുതുതലമുറയെ പിന്നോട്ടടിപ്പിക്കുകയാണ്‌. ഇതിനു ബദലായി വിദ്യാഭ്യാസ മേഖലയിലടക്കം സമഗ്രപുരോഗതിക്കുള്ള ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.