Skip to main content

ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി വിഭജന രാഷ്ട്രീയം നടപ്പിലാക്കുന്നു

ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ശക്തിപ്രാപിച്ച തൊഴിൽ ചൂഷണങ്ങൾക്കെതിരായ പ്രതിഷേധം മറികടക്കാൻ വലതുപക്ഷ സർക്കാരുകൾ വർഗീയതയുടെയും വിഭജനത്തിന്റെയും രീതി പ്രയോഗിക്കുകയാണ്. ലോകത്താകമാനം ഈ പ്രവണത ശക്തമാണ്‌. ഹോളിവുഡ്‌ സിനിമകൾക്ക്‌ തിരക്കഥയെഴുതുന്ന വലിയ സാഹിത്യകാരന്മാർപോലും വേതന വർധന ആവശ്യപ്പെട്ട്‌ സമരംചെയ്യുന്നു. പ്രതിഷേധങ്ങളെ മറികടക്കാൻ വലതുപക്ഷം ജനാധിപത്യ വിരുദ്ധ മാർഗങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ഇന്ത്യയിൽ ഏക സിവിൽ കോഡ്‌ കൊണ്ടുവരുന്നതിന്‌ പിന്നിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജനലക്ഷ്യമാണുള്ളത്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.