Skip to main content

മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം

മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ ഏറെ ലജ്ജാകരമാണ്. മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം. വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ഇനി ഈ രാജ്യത്ത്‌ ഇത്‌ ആവർത്തിക്കരുത്‌. പെൺകുട്ടികളെനഗ്നരാക്കി നടത്തുക, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അവരെ പരസ്യമായി കൂട്ട ബലാത്സംഗം നടത്തുക, ഇവയെല്ലാം വീഡിയോ എടുത്ത്‌ പ്രദർശിപ്പിക്കുക തുടങ്ങി എന്തെല്ലാമാണ് നമ്മുടെ രാജ്യത്തു നടക്കുന്നത്‌ ? ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന് ഇതിൽ പരം നാണക്കേട്‌ ഇനി എന്താ വരാനുള്ളത്‌ ? മണിപ്പൂരിലെ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം ഭരണകർത്താക്കളുടെ കണ്ണ് ഇനിയെങ്കിലും തുറപ്പിക്കുമൊ?

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.