Skip to main content

മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം

മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ ഏറെ ലജ്ജാകരമാണ്. മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം. വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ഇനി ഈ രാജ്യത്ത്‌ ഇത്‌ ആവർത്തിക്കരുത്‌. പെൺകുട്ടികളെനഗ്നരാക്കി നടത്തുക, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അവരെ പരസ്യമായി കൂട്ട ബലാത്സംഗം നടത്തുക, ഇവയെല്ലാം വീഡിയോ എടുത്ത്‌ പ്രദർശിപ്പിക്കുക തുടങ്ങി എന്തെല്ലാമാണ് നമ്മുടെ രാജ്യത്തു നടക്കുന്നത്‌ ? ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന് ഇതിൽ പരം നാണക്കേട്‌ ഇനി എന്താ വരാനുള്ളത്‌ ? മണിപ്പൂരിലെ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം ഭരണകർത്താക്കളുടെ കണ്ണ് ഇനിയെങ്കിലും തുറപ്പിക്കുമൊ?

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.