ഹിന്ദുത്വ ഭീകരവാദം മണിപ്പൂരിന്റെ മണ്ണിൽവെച്ച് ഇന്ത്യയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന കുരുതികൾക്കെതിരെ മനുഷ്യരെല്ലാം പൊരുതേണ്ട സമയമാണിത്. ഇന്ത്യയെ രക്ഷിക്കാനുള്ള മഹാ സമരം ആരംഭിക്കേണ്ട സമയം.

ഹിന്ദുത്വ ഭീകരവാദം മണിപ്പൂരിന്റെ മണ്ണിൽവെച്ച് ഇന്ത്യയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന കുരുതികൾക്കെതിരെ മനുഷ്യരെല്ലാം പൊരുതേണ്ട സമയമാണിത്. ഇന്ത്യയെ രക്ഷിക്കാനുള്ള മഹാ സമരം ആരംഭിക്കേണ്ട സമയം.
ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.
ചക്കിട്ടപാറയിൽ അടിയന്തിരാവസ്ഥയ്ക്കെതിരെ ഉജ്ജ്വലമായ പ്രകടനം നടക്കുന്നത് 1975 ആഗസ്റ്റ് 16നായിരുന്നു.
അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത് ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.