Skip to main content

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം സ. നീലോത്‌പൽ ബസു, എംപിമാരായ സ. വി ശിവദാസൻ, സ. എ എ റഹിം എന്നിവരടങ്ങിയ സംഘമാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

എംപിമാർക്ക് മുന്നിൽ ന്യൂഹ് നിവാസികൾ പൊട്ടിക്കരഞ്ഞു. ഭരണകൂടത്തിന്റെ അറിവോടെയുള്ള ആക്രമണമാണ് നടന്നതെന്നും ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ ജീവിത മാർഗം ഇല്ലാതാക്കിയെന്നും നാട്ടുകാർ അറിയിച്ചു.

കലാപം ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചരണം സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാഭരണകൂടം ബുൾഡോസറുകളുമായി എത്തി, നിരപരാധികളായ മുസ്ലിങ്ങളുടെ സ്വത്തുവകകൾ ഇടിച്ചുനിരത്തി. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചത്.

തകർക്കപ്പെട്ട മസ്ജിദ് സന്ദർശിക്കുവാൻ എംപിമാരെ പൊലീസ് അനുവദിച്ചില്ല. ആദ്യമായാണ് ഒരു പ്രതിപക്ഷ പാർടിയുടെ പ്രതിനിധി സംഘത്തിന് ഹരിയാനയിലെ കലാപബാധിത മേഖല സന്ദർശിക്കാൻ കഴിയുന്നത്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.