Skip to main content

സഹായം ഔദാര്യമല്ല, അഭിമാനമുള്ള അവകാശമാക്കി

നിങ്ങൾക്കു ഗൗരവമായ ഒരു അസുഖം വന്നു. അടിയന്തര സഹായത്തിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇത് മാറിമാറി വന്ന എല്ലാ സർക്കാരുകളുടെ കാലത്തും ഉള്ളതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇത്തരം ധനസഹായം വർദ്ധിപ്പിക്കുക മാത്രമല്ല അവയുടെ വിതരണം സുതാര്യവും സുഗമവുമാക്കിത്തീർത്തു.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് (2011-2016) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ട് വർഷം (2021, 2022) ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്. (2021-ൽ ആദ്യത്തെ 2 മാസം ഒഴിവാക്കിയിയിട്ടുണ്ട്) ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുക.
ശ്രദ്ധേയമായകാര്യം ഈ തുക വാങ്ങാൻ അപേക്ഷകർ ആരുടേയും ശുപാർശ അന്വേഷിച്ചു പോകേണ്ടതില്ല. ജനസമ്പർക്ക പരിപാടി എന്ന പേരിൽ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏർപ്പാടും അവസാനിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയാണ് കൈകാര്യം ചെയ്യുന്നത്. അപേക്ഷ നേരിട്ടോ ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനപ്രതിനിധികളുടെ ഓഫീസ് മുഖേനയോ തപാൽ മാർഗ്ഗത്തിലോ സമർപ്പിക്കാവുന്നതാണ്. താഴെപ്പറയുന്ന ചില പ്രത്യേകതകൾകൂടി ഈ സംവിധാനത്തിനുണ്ട്.
(1) അപേക്ഷയുടെ ഓരോ നീക്കം അപേക്ഷകനെ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സംവിധാനം.
(2) അപേക്ഷകനു ലഭ്യമായ ഡോക്കറ്റ് നമ്പർ (ഫയർ നമ്പർ) ഉപയോഗിച്ച് ഏതു സമയത്തും cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷയുടെ സ്ഥിതി അറിയാനുള്ള സംവിധാനം.
(3) അപേക്ഷ സമർപ്പണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, എംഎൽഎ/എംപി, അക്ഷയകേന്ദ്രങ്ങൾ എന്നിവർക്കായി പ്രത്യേക ലോഗിൻ സംവിധാനം.
(4) പൊതുജനങ്ങൾക്കു സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി പബ്ലിക് ലോഗിൻ സംവിധാനം.
(5) അപേക്ഷകളുടെ കാലതാമസം നീരീക്ഷിക്കാനായി താലൂക്ക്, കളക്ട്രേറ്റ്, റവന്യു വകുപ്പ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ഡാഷ് ബോർഡ് സംവിധാനം.
(6) അപേക്ഷയിൽ ഏതെങ്കിലും രേഖകളുടെ കുറവുണ്ടായാൽ അപേക്ഷകനെ ആ വിവരം അറിയിക്കുന്നതിനായി വില്ലേജ് തലത്തിൽ എസ്എംഎസ് സംവിധാനം.
പതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്ത് സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്രസംവിധാനത്തിനു രൂപം നൽകിയെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നേട്ടം.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.