Skip to main content

ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്.

മധ്യപ്രദേശ്: ദളിത് കൗമാരക്കാരൻ കൊല്ലപ്പെട്ടു. സഹോദരിയോട് ലൈംഗികാതിക്രമം കാട്ടിയവരാണ് ഈ കുട്ടിയെ കൊന്നത്. ലൈംഗികാതിക്രമക്കേസ് പിൻവലിക്കാൻ സഹോദരിയെ നിർബന്ധിച്ച ആൾക്കൂട്ടം അമ്മയെ വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു.

മഹാരാഷ്ട്ര: അഹമ്മദ് നഗർ ജില്ലയിലെ ദളിത് വിഭാഗത്തിൽപ്പെട്ട നാലുപേരെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചു. കന്നുകാലികളെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഈ മർദ്ദനം.

ഉത്തർപ്രദേശ്: ദളിത് യുവാവുമായി ഫോണിൽ സംസാരിച്ചതിന് 15 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സുള്ള സഹോദരനും വീട്ടിലെ മറ്റ് മുതിർന്നവരും ചേർന്ന് കൊലപ്പെടുത്തി.

സബ്കാസാഥ് സബ്കാവികാസ് എന്ന വ്യാജമുദ്രാവാക്യം ഉയർത്തി ഹിന്ദുരാഷ്ട്രസ്ഥാപന പദ്ധതി ഇവർ നടപ്പാക്കുന്നത് ഇപ്രകാരമാണ്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.