Skip to main content

നോട്ടുനിരോധനം പൂർണപരാജയം, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു

നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത്‌ എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന്‌ പിന്നീടുവന്ന കണക്കുകൾ തെളിയിക്കുന്നു. നിരോധിച്ച നോട്ടുകൾ ഏതാണ്ട്‌ പൂർണമായി തിരിച്ചെത്തിയെന്ന്‌ റിസർവ്‌ ബാങ്കുതന്നെ വ്യക്തമാക്കി. രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഇപ്പോൾ പിൻവലിച്ചു. ഇറക്കുന്ന നോട്ടുകൾക്ക്‌ വിശ്വാസ്യതയില്ലാത്ത അവസ്ഥവന്നു. ചെറുകിട വ്യാപാരമേഖലയിലുൾപ്പെടെ നോട്ടുനിരോധനം ഒരു ദുഃസ്വപ്‌നമായി അവശേഷിക്കുന്നുണ്ടാകും.

അശാസ്‌ത്രീയ നികുതിഘടന അടിച്ചേൽപ്പിച്ചതും വ്യവസായികൾക്ക്‌ ആഘാതമായി. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നു. അവശ്യവസ്‌തുക്കൾക്കുപോലും നികുതി ഏർപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. സംസ്ഥാനത്തിന്‌ അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിച്ചിട്ടും വികസനപദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്‌. ഏഴുവർഷത്തിനിടെ മികച്ച സാമ്പത്തിക വളർച്ചനേടാൻ കേരളത്തിന്‌ കഴിഞ്ഞു. കേരളത്തിന്റെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ്‌ ചെറുകിട വ്യാപാരമേഖല നൽകുന്നത്‌. കോവിഡ്‌ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വ്യാപാരികൾക്ക്‌ ആശ്വാസമേകുന്ന നടപടികൾ സർക്കാർ കൈക്കൊണ്ടു. ചെറുകിട വ്യാപാരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിനും കൂട്ടായ പ്രവർത്തനം ആവശ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.