Skip to main content

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി കൂടിയാണ് കോടതി വിധി.

2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് സ്പെപെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, മലപ്പുറം യുഡിഎഫ് കണ്‍വീനര്‍ , യുഡിഎഫ് നിയന്ത്രണത്തിലുള്ള 93 സഹകരണ സംഘങ്ങളുമാണ് ലയനത്തിനെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിച്ചത്. ഇവര്‍ ഉന്നയിച്ച ആക്ഷേപങ്ങളും, ആരോപണങ്ങളും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കോടതിയും അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമപരമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടത്തിയിരുതെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെു കഴിഞ്ഞിരിക്കുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് വന്നതിനെതിരെ ഇക്കൂട്ടര്‍ സുപ്രീം കോടതിയില്‍ വരെ പോയിരുന്നു. അവിടെയെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു വിധി. തുടര്‍ന്നാണ് ജനുവരിയില്‍ ലയനം നടത്തിയത്.

പിന്നീട് ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ച് കേസുകള്‍ നല്‍കുകയായിരുന്നു അതെല്ലാമാണ് ബഹുമാനപ്പെട്ട കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മികച്ച ബാങ്കിങ്ങ് സേവനങ്ങള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് കൂടി എത്തിച്ചേരുന്നത് തടസ്സം നില്‍ക്കുകയാണ് ഇക്കൂട്ടര്‍. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഇവർ നടത്തിയ നീക്കങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളോടും സഹകാരി സമൂഹത്തിനോടും ഇവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.