Skip to main content

കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു

കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം. രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കേരളീയത്തെ കൂടുതല്‍ ജനകീയമാക്കി. ദിവസവും അരങ്ങേറുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും മേള സന്ദര്‍ശിക്കാനുമായി ദിവസവും ആളുകള്‍ തലസ്ഥാന നഗരിയില്‍ വന്ന് നിറയുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലാകട്ടെ വിവിധ വിഷയങ്ങളെ കുറിച്ച്, കേരളം അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെ കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖന്‍മാര്‍ പങ്കെടുത്തുകൊണ്ട് നടക്കുന്ന നിരീക്ഷണങ്ങള്‍ അഭിപ്രായങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരളത്തിലെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകി വരികയാണ്. ഇത് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനകീയ ഉത്സവത്തോടും കേരളത്തിന്റെ ചരിത്രത്തോടും ഭാവിയോടും കാണിക്കുന്ന സ്‌നേഹാദരവുകളുടെ പ്രതിഫലനവും കൂടിയാണ്.
എന്നാല്‍ ഇത് സഹിക്കാന്‍ പറ്റാത്ത ഒരു കൂട്ടരുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ പുരോഗതിയും ആഗ്രഹിക്കാത്ത കൂട്ടരുണ്ട്. അവരാണ് കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും. ഈ പ്രതിപക്ഷമാകട്ടെ ഇന്ന് കൂടുതല്‍ അസഹിഷ്ണുതയും അസ്വസ്തതയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ അസ്വസ്തത പ്രതിപക്ഷ നേതാവിലൂടെയാണ് ഇപ്പോള്‍ പുറത്തുചാടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസ്ഥാവന നടത്തി. അത് അദ്ദേഹം ഏത് നൂറ്റാണ്ടില്‍ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പുരപ്പുറത്ത് ഉണങ്ങാനിട്ട കോണകം പോലെയാണ് ഈ ഉത്സവം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹം ഇന്നും ജീവിക്കുന്നത് ആ യുഗത്തിലാണ്. ആ യുഗത്തിന്റെ ബോധവും സംസ്‌കാരങ്ങളും രീതികളുമാണ് അദ്ദേഹത്തില്‍ നിഴലിച്ചുകാണുന്നത്. ആ കാലഘട്ടത്തിന്റെ ചിന്തകളാണ് അദ്ദേഹത്തെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് കാലോചിതമായി കാര്യങ്ങള്‍ നിരീക്ഷിക്കാനും ലോകത്ത് ആകെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വളര്‍ച്ചയും ഉയര്‍ച്ചയും മനസ്സിലാക്കാനും ശ്രമിക്കണം. കേരള സമൂഹത്തിന്റെ ആകെ മാറ്റത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി, തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ പിശക് മാറ്റി തീര്‍ക്കാന്‍ ശിലായുഗത്തിലെ ചിന്തകളില്‍ നിന്നും മാറി ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ എനിക്ക് നിരീക്ഷിക്കാന്‍ കഴിയുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.