Skip to main content

കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു

കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം. രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കേരളീയത്തെ കൂടുതല്‍ ജനകീയമാക്കി. ദിവസവും അരങ്ങേറുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും മേള സന്ദര്‍ശിക്കാനുമായി ദിവസവും ആളുകള്‍ തലസ്ഥാന നഗരിയില്‍ വന്ന് നിറയുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലാകട്ടെ വിവിധ വിഷയങ്ങളെ കുറിച്ച്, കേരളം അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെ കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖന്‍മാര്‍ പങ്കെടുത്തുകൊണ്ട് നടക്കുന്ന നിരീക്ഷണങ്ങള്‍ അഭിപ്രായങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരളത്തിലെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകി വരികയാണ്. ഇത് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനകീയ ഉത്സവത്തോടും കേരളത്തിന്റെ ചരിത്രത്തോടും ഭാവിയോടും കാണിക്കുന്ന സ്‌നേഹാദരവുകളുടെ പ്രതിഫലനവും കൂടിയാണ്.
എന്നാല്‍ ഇത് സഹിക്കാന്‍ പറ്റാത്ത ഒരു കൂട്ടരുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ പുരോഗതിയും ആഗ്രഹിക്കാത്ത കൂട്ടരുണ്ട്. അവരാണ് കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും. ഈ പ്രതിപക്ഷമാകട്ടെ ഇന്ന് കൂടുതല്‍ അസഹിഷ്ണുതയും അസ്വസ്തതയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ അസ്വസ്തത പ്രതിപക്ഷ നേതാവിലൂടെയാണ് ഇപ്പോള്‍ പുറത്തുചാടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസ്ഥാവന നടത്തി. അത് അദ്ദേഹം ഏത് നൂറ്റാണ്ടില്‍ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പുരപ്പുറത്ത് ഉണങ്ങാനിട്ട കോണകം പോലെയാണ് ഈ ഉത്സവം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹം ഇന്നും ജീവിക്കുന്നത് ആ യുഗത്തിലാണ്. ആ യുഗത്തിന്റെ ബോധവും സംസ്‌കാരങ്ങളും രീതികളുമാണ് അദ്ദേഹത്തില്‍ നിഴലിച്ചുകാണുന്നത്. ആ കാലഘട്ടത്തിന്റെ ചിന്തകളാണ് അദ്ദേഹത്തെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് കാലോചിതമായി കാര്യങ്ങള്‍ നിരീക്ഷിക്കാനും ലോകത്ത് ആകെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വളര്‍ച്ചയും ഉയര്‍ച്ചയും മനസ്സിലാക്കാനും ശ്രമിക്കണം. കേരള സമൂഹത്തിന്റെ ആകെ മാറ്റത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി, തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ പിശക് മാറ്റി തീര്‍ക്കാന്‍ ശിലായുഗത്തിലെ ചിന്തകളില്‍ നിന്നും മാറി ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ എനിക്ക് നിരീക്ഷിക്കാന്‍ കഴിയുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.