Skip to main content

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം സംഘടിപ്പിക്കും

കേരളം സാമ്പത്തികമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കേന്ദ്ര നയങ്ങൾ കാരണമാണ്. കേന്ദ്രസർക്കാർ കേരളത്തോട് അവ​ഗണന വച്ചുപുലർത്തുകയാണ്. അർ​ഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്.

സാമ്പത്തിക മേഖലയിൽ കേരളം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇനിയും ഒരുപാട് വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. അതിനായി സാമ്പത്തികം ആവശ്യമുണ്ട്. ഇതിനായി ​ഗവൺമെന്റ് പരമാവധി വിഭവ ശേഖരണം നടത്തുന്നുണ്ട്. ഈ വർഷം 71,000 കോടി രൂപ പഴയ കുടിശികകൾ പിരിച്ചെടുക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇത് 48,000 കോടി രൂപ ആയിരുന്നു.

സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ കേരളം ശ്രമങ്ങൾ നടത്തുമ്പോൾ കേന്ദ്ര ​ഗവൺമെന്റ് അങ്ങേയറ്റം അവഗണനയാണ് കാണിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും സംസ്ഥാനത്തിന് നൽകുന്നില്ല. സംസ്ഥാനത്തിന് വിഹിതമായി ലഭിക്കേണ്ട 58,000 കോടിയുടെ സഹായം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എന്നാൽ ഇതിനെതിരായി ഒരു ശബ്ദവും യുഡിഎഫ് ഉയർത്തുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരിൽ ആരും തന്നെ കേന്ദ്രനയങ്ങൾക്കെതിരെ പ്രതികരിക്കുകയോ കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല.

ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചുവെങ്കിലും മുഖം തിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാർക്ക്. ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ ഒപ്പുവയ്ക്കാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല.

കേന്ദ്ര ​ഗവൺമെന്റിന്റെ അവ​ഗണനയ്ക്കും വികസനങ്ങളെ എതിർക്കുന്ന നിലപാടിനുമെതിരെ പ്രതികരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. കേരള വിരോധ സമീപനത്തിനെതിരെ ശബ്ദം ഉയരേണ്ടതുണ്ട്. ഇതിനായി എൽഡിഎഫ് സംസ്ഥാനത്തുടനീളം വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിക്കും. ജില്ല, സംസ്ഥാന അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ നടക്കുന്ന കൂട്ടായ്മയ്ക്കൊപ്പം തന്നെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. താൽപര്യമുള്ള എല്ലാവരെയും ഇതിന്റെ ഭാഗമാക്കും.

റെയിൽവേയുടെ കാര്യത്തിലും കടുത്ത അവ​ഗണനയാണ് സംസ്ഥാനം നേരിടുന്നത്. റെയിൽവേ പദ്ധതി വിഹിതമായി ലഭിക്കേണ്ട തുകയിൽ കഴിഞ്ഞ വർഷത്തേക്കാൾ 1050 കോടി രൂപയാണ് കുറവ് വന്നത്. വാഗ്ദാനം ചെയ്ത പല പദ്ധതികളും നടപ്പാക്കുന്നില്ല. 2 വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും അത് കാരണവും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. പല ട്രെയിനുകളിലും കോച്ചുകൾ കുറവാണ്. പഴകിയ കോച്ചുകളുള്ള ട്രെയിനുകളാണ് ഇപ്പോൾ ഉള്ളത് കൂടുതലും. കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിനായി അനുവദിക്കണം. റബർ മേഖലയും കേന്ദ്ര നയങ്ങൾ കൊണ്ട് പ്രതിസന്ധി നേരിടുകയാണ്. ന്യായമായ വില കർഷകർക്ക് ലഭിക്കുന്നില്ല.

ഇത്തരം ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മുഴുവൻ എംഎൽഎമാരും ഇടത് എംപിമാരും ഡൽഹിയിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രതിഷേധം സംഘടിപ്പിക്കും. സാമ്പത്തിക പ്രശ്നങ്ങളും അവ​ഗണനയുമെല്ലാം സമരത്തിൽ ഉന്നയിക്കപ്പെടും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഇതിനെക്കുറിച്ച് ചർച്ച നടത്തും.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.