Skip to main content

രാജ്യത്ത്‌ കർഷകർക്ക്‌ നെല്ലിന്‌ ഏറ്റവുമധികം വില നൽകുന്ന സംസ്ഥാനമാണ്‌ കേരളം

ആലപ്പുഴയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്‌തതിനെ പിആർഎസ്‌ (പാഡി റസീറ്റ്‌ ഷീറ്റ്‌) വായ്‌പയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണപരത്തുന്ന പ്രചാരണങ്ങളാണ്‌ നടന്നത്. പിആർഎസ്‌ വായ്‌പയിൽ നെൽകർഷകന്‌ യാതൊരു ബാധ്യതയുമില്ല. വായ്‌പയ്‌ക്ക്‌ ഒരു കർഷകനെയും സർക്കാർ പണയം വച്ചിട്ടില്ല. സർക്കാർ ഗ്യാരന്റിയിലാണ്‌ വായ്‌പ നൽകുന്നത്‌. പലിശ സർക്കാരാണ്‌ നൽകുന്നത്‌. കേന്ദ്രവിഹിതം കുടിശ്ശികയായ ഘട്ടത്തിലും സംസ്ഥാനം ഇത്‌ മുടക്കിയിട്ടില്ല. പിആർഎസ്‌ എന്തെന്ന്‌ അറിയാത്തവരാണ്‌ സംസ്ഥാന സർക്കാരിനെ പഴിചാരുന്നത്‌. രാജ്യത്ത്‌ കർഷകർക്ക്‌ നെല്ലിന്‌ ഏറ്റവുമധികം വില നൽകുന്ന സംസ്ഥാനമാണ്‌ കേരളം.
 

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്