Skip to main content

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങളെ

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്ന സാഹചര്യമാണ്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്.
കോൺഗ്രസിന്റെ ദൗർബല്യങ്ങളിലേക്കാണ് ഈ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ നിലവിലുള്ള അർദ്ധ ഫാസിസ്റ്റ് സർക്കാരിനും ആർഎസ്എസിൻറെ രാഷ്ട്രീയത്തിനും എതിരെ അർത്ഥവത്തായ ഒരു രാഷ്ട്രീയപ്രതിരോധം ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷത്തിന് അടിയറവ് വയ്ക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകാതെ പോയി.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് രാഷ്ട്രീയത്തിന് എതിരായ എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കേണ്ടതായിരുന്നു. ഇടതുപക്ഷം ശക്തമായ കേരളത്തിൽ കോൺഗ്രസ് ആണ് മുഖ്യ എതിരാളി. അത് പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുവാൻ കോൺഗ്രസ്സുമായി ആവശ്യമായ നീക്കുപോക്കുകൾക്ക്
സിപിഐ എം തയ്യാറായിരുന്നു. തികച്ചും നിരുത്തരവാദപരമായാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചത്. പാവപ്പെട്ടവർക്ക് എതിരായ രാഷ്ട്രീയത്തിൽ ബിജെപിയിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്ത കോൺഗ്രസ് അതുകൊണ്ടുതന്നെയാകാം ഇത്തരം സഹകരണത്തിന് തയ്യാറാകാതിരുന്നത്. രാജസ്ഥാനിലുൾപ്പടെ ഇടതുപക്ഷത്തിന് പ്രസക്തമായ ശക്തിയുണ്ടായിരിക്കെയാണിത്.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കോൺഗ്രസ് ഒരു പാഠം പഠിക്കുമെന്നും മറ്റു പ്രതിപക്ഷകക്ഷികളെ ഗൗരവത്തിൽ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റ് എണ്ണത്തിൽ കുറവാണെങ്കിലും വോട്ട് ശതമാനത്തിൽ രണ്ടോ മൂന്നോ ശതമാനത്തിന്റെ കുറവേ കോൺഗ്രസിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഉള്ളൂ. പ്രതിപക്ഷ ഐക്യം ഈ വിടവ് നികത്തുമായിരുന്നു എന്നത് വ്യക്തമാണല്ലോ.
ബിജെപിമെച്ചമുണ്ടാക്കിയത് ആ പാർടിക്ക് ജനങ്ങൾക്കുമുന്നിൽ എന്തെങ്കിലും അവതരിപ്പിക്കാനായതുകൊണ്ടല്ല; (വർഗ്ഗീയകുതന്ത്രങ്ങളല്ലാതെ)
പ്രതിപക്ഷത്തെ കോൺഗ്രസ്സിന്റെ പിടിപ്പുകേടിനെ അവർ മുഖ്യമായി മുതലെടുക്കുകയായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്