Skip to main content

ഗവർണർ ആത്മപരിശോധന നടത്തണം

എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രകടനത്തിനു പിന്നിൽ മുഖ്യമന്ത്രിയാണെന്ന ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരം പ്രതിഷേധിച്ച വിദ്യാർഥികളെ തെമ്മാടികളും ഗുണ്ടകളും എന്നാണ്‌ ഗവർണർ ആക്ഷേപിച്ചത്‌. കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും കരിങ്കൊടി പ്രകടനം കണ്ടിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനൽ എന്നുവിളിക്കുന്ന ഗവർണർ, ഒരു കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെയാണ്‌ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്തത്. മുൻകൂട്ടി പറഞ്ഞിട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധിച്ചത്‌. അതിൽ വഴിവിട്ട മാർഗം ഉണ്ടായെങ്കിൽ അത് ഗവർണർക്ക് പറയാം. ഗവർണർ ഈ രൂപത്തിലുള്ള പ്രകോപനം ആർക്കുവേണ്ടിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്താൻ ഗവർണർ തയ്യാറാകണം.
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.