Skip to main content

വികസനത്തിന്റെ ഗുണഫലം ജനങ്ങൾക്കെല്ലാം ലഭിക്കണം

വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന. ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുക എന്നതാണ്‌ ഏതൊരു ബജറ്റിന്റെയും ലക്ഷ്യമാകേണ്ടത്‌. കാര്യങ്ങളുടെയാകെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്‌. സമ്പത്തും അധികാരങ്ങളും അവരുടെ കൈയിലാണ്‌. സംസ്ഥാനങ്ങളുടെ സമ്പത്ത്‌ വലിയ തോതിൽ കുറയുന്നതാണ്‌ അനുഭവം. ചെലവുചുരുക്കിയും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചും കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകുന്നതാണ്‌ കേന്ദ്ര ബജറ്റ്‌. എന്നാൽ, ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ താൽപ്പര്യവും ഉയർത്തിപ്പിടിക്കണം എന്നാണ്‌ സംസ്ഥാന സർക്കാർ കാണുന്നത്‌. അതിനൊപ്പം വ്യവസായവും വാണിജ്യവും നല്ല രീതിയിൽ വരണം. കൂടുതൽ തൊഴിലവസരങ്ങളുണ്ടാകണം. നിർമാണമേഖലയടക്കം സജീവമാകണം. എല്ലാ മേഖലയും സജീവമാകത്തക്ക നിലയിലുള്ള സമീപനമാകും സംസ്ഥാന ബജറ്റിൽ സ്വീകരിക്കുക.

കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. ഇതുവരെ ഇങ്ങനെയൊരു സ്ഥിതിയുണ്ടായിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുണ്ട്‌. എന്നിരുന്നാലും ചെലവിന്റെ കാര്യത്തിൽ കേരളം കുറവുവരുത്തിയിട്ടില്ല. വരുമാനവും തൊഴിലും വർധിപ്പിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ചുമല്ലാതെ കൂടുതൽ മുന്നേറാനാകില്ല. കേന്ദ്രം അർഹമായ പണം നൽകാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്‌. അതിനെ നേരിടാൻ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. അത്‌ തുടരും. എന്നാൽ, കാത്തിരിക്കാനാകില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തുതന്നെ പോകണം.

ജീവനക്കാരുടെ കാര്യത്തിൽ പോസിറ്റീവായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർക്ക്‌ ഒന്നും കൊടുക്കാൻ പാടില്ല, ഇത്രയും ജീവനക്കാർ വേണ്ട എന്നൊക്കെയുള്ള യുഡിഎഫിന്റെ സമീപനമല്ല എൽഡിഎഫിന്റേത്‌. ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതിൽ വീഴ്‌ചയുണ്ടാകില്ല. ക്ഷേമപെൻഷൻ കൃത്യമായി നൽകുക എന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. ഈ വർഷം 57,000 കോടിയുടെ വെട്ടിക്കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. പുതിയ കേന്ദ്രബജറ്റും സംസ്ഥാനത്തിന്‌ ഗുണംചെയ്യുന്നതല്ല. ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും ഡിസംബറിലും പെൻഷൻ നൽകി. പെൻഷൻ കൃത്യമായി നൽകണം എന്നാണ്‌ സർക്കാർ നിലപാട്‌. 14,000 കോടിയോളം രൂപയാണ്‌ സാമൂഹ്യ ക്ഷേമപെൻഷനായി കേരളം ചെലവഴിക്കുന്നത്‌. സാമൂഹ്യക്ഷേമ കാര്യങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക്‌ മുന്നോട്ടുപൊയ്‌ക്കൂടേ എന്നാണ്‌ കേന്ദ്രം ചോദിക്കുന്നത്‌. എന്നാൽ, സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള സമീപനം എടുക്കാതെ മുന്നോട്ടുപോകാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.