Skip to main content

കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്

കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. വ്യവസായ ആവശ്യങ്ങൾക്ക് ഭൂനിയമങ്ങൾ പ്രകാരം ലഭ്യമാക്കേണ്ട അനുമതികൾക്ക് വേഗക്കുറവെന്ന പ്രശ്നം പരിഹരിക്കാൻ ദീർഘകാല പാട്ടങ്ങൾ, ഭൂനിയമ അനുമതികൾ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുകയാണ്. സ്വകാര്യ വ്യക്തികൾക്ക് മെച്ചപ്പെട്ട ഭൂമി വിലയും തുടർന്ന് പദ്ധതി ലാഭവും ഉറപ്പാക്കുന്ന ലാൻ്റ് പൂളിങ്ങ് സമ്പ്രദായം വിപുലമാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിഷ്കാരങ്ങൾ ഉണ്ടാകണം. ഇതിനായി ഒരു വിദഗ്ധസമിതിയെ പ്രഖ്യാപിച്ച് 3 മാസത്തിനകം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തേക്ക് വ്യവസായ മേഖലയ്ക്കായി 1729.13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരമ്പരാഗത വ്യവസായമേഖലയോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുതൽ വിളിച്ചോതുന്നത് കൂടിയാണ് ഈ വർഷത്തെ ബജറ്റെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രതിസന്ധിയിലുള്ള കശുവണ്ടി മേഖലയ്ക്ക് 53.36 കോടി വകയിരുത്തിയതിനൊപ്പം കശുവണ്ടി പുനരുജ്ജീവന പദ്ധതിക്കായി 30 കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനായി 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാഷ്യൂ ബോർഡിന് റിവോൾവിങ്ങ് ഫണ്ടായി 40.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈത്തറി-യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി രൂപ നീക്കിവച്ചിരിക്കുന്ന ബജറ്റിൽ കയർ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചിരിക്കുന്നു. കയർ തൊഴിലാളി ഇൻഷുറൻസ് ഏർപ്പെടുത്താൻ ബജറ്റ് വിഭാവനം ചെയ്യുന്നു. ഇൻഷുറൻസിനൊപ്പം കയർ മാർക്കറ്റിംഗ്, പുതിയ ഉൽപാദന രീതികൾ തുടങ്ങിയവക്കായി 5.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഖാദി-ഗ്രാമ വ്യവസായത്തിനായി 14.80 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശലനിർമ്മാണം മുതലായ മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തിക്കൊണ്ട് ശ്രദ്ധേയമായ ഇടപെടലും ഈ ബജറ്റ് നടത്തിയിരിക്കുന്നു.
കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത - പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.