Skip to main content

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം ഉറപ്പാക്കും

ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണും. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അടക്കം 164 കോടി രൂപയുടെ പദ്ധതി രൂപരേഖ അനുമതിക്കായി കേന്ദ്ര സർക്കാരിനു നൽകി. ഈ രൂപരേഖ കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചു.

എന്നാൽ, തുറമുഖം സ്‌മാർട്ട്‌ ആൻഡ്‌ ഗ്രീൻ ഹാർബറായി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അതനുസരിച്ചുള്ള ഘടകങ്ങൾകൂടി ഉൾപ്പെടുത്തി രൂപരേഖ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്‌. ഇതിനായി തുടർനടപടി സ്വീകരിച്ചുവരികയാണ്‌. ഈ നിർദേശ പ്രകാരമുള്ള നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കി തുറമുഖം പൂർണമായും അപകടരഹിതമാക്കും.

പൊഴിമുഖത്ത്‌ മണൽത്തിട്ടകൾ രൂപപ്പെടുന്നതും രൂക്ഷമായ തിരമാലകളും മുന്നറിയിപ്പ്‌ അവഗണിച്ച്‌ മീൻപിടിക്കാൻ പോകുന്നതുമാണ്‌ അപകട കാരണം. പൊഴിയിൽ നടന്ന അപകടങ്ങളിൽ 29 പേരാണ്‌ മരിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുന്നുണ്ട്‌. മുതലപ്പൊഴിയിലേത്‌ പ്രത്യേക രാഷ്ട്രീയ പ്രശ്‌നമല്ല. കേരളത്തിന്റെ പൊതുവായ പ്രശ്‌നമാണ്‌. അതു പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം.

നിർമാണം പൂർത്തിയാക്കുന്നതുവരെ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടുന്ന മണ്ണ്‌ നീക്കേണ്ടതുണ്ട്‌. ഇതിനായി അദാനി പോർട്ടുമായുള്ള ധാരണാപത്രത്തിന്റെ കാലാവധിക്കു ശേഷവും മണ്ണ്‌ നീക്കാനായി മൂന്നു കോടിയുടെ പദ്ധതിക്ക്‌ അനുമതി നൽകി. പ്രദേശത്ത്‌ 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിന്‌ മൂന്ന്‌ യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. മൂന്നു ഷിഫ്‌റ്റിലായി 30 സീ റെസ്‌ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, കോസ്‌റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവരും ഹാർബറിൽ സദാ ജാഗരൂകരാണ്‌. തികച്ചും പ്രതികൂല സാഹചര്യങ്ങളിലും ഏറ്റവും മികച്ച സേവനമാണ്‌ ഇവർ നൽകുന്നത്‌. 24 മണിക്കൂറും ആംബുലൻസ്‌ സേവനവും സജ്ജമാക്കിയിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.