Skip to main content

സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ്വാഴ്‌ച വിപുലമായി ആചരിക്കുക

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ്വാഴ്‌ച വിപുലമായി ആചരിക്കുക. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്‌മരണ സമ്മേളനം നടത്തിയും ചടയൻ ദിനം ആചരിക്കണം.

1998ൽ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ചടയൻ അന്തരിച്ചത്. 1948ൽ പാർടി സെല്ലിൽ അംഗമായ അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. പാർടിയെയും വർഗപ്രസ്ഥാനങ്ങളേയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം ചടയൻ പരിശ്രമിച്ചു. പാർലമെൻ്ററി രംഗത്തും സഖാവ് സജീവമായി ഇടപെട്ടു.

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെട്ട കാലത്താണ് ചടയൻ അനുസ്‌മരണം കടന്നുവരുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിയ കേന്ദ്രസർക്കാർ കാർഷിക മേഖലയെ ഇന്ത്യയിലും വിദേശത്തുമുള്ള കുത്തകൾക്കും കോർപ്പറേറ്റുകൾക്കും തീറെഴുതാനുള്ള നടപടികളിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാർ ഏജൻസികളാക്കി മാറ്റാനാണ് ശ്രമം. ജനാധിപത്യത്തിന് കാവലാകേണ്ട തെരഞ്ഞെടുപ്പ് കമീഷൻ്റെ സ്വതന്ത്ര്യമായ പ്രവർത്തനത്തെ അട്ടിമറിക്കുന്ന ആപൽക്കരമായ ഇടപെടലിനും രാജ്യം സാക്ഷ്യം വഹിക്കുന്നു.

കേന്ദ്രനയങ്ങൾക്ക് ബദലുയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇതിനെ അതിജീവിച്ച് ജനകീയ ബദൽ ഉയർത്തി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് സഖാവ് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തുപകരും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.