Skip to main content

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല. ക്ഷേമപെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കും വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണിയിടപെടലിനും വൻ തുക സംസ്ഥാന സർക്കാരിന്‌ കണ്ടെത്തേണ്ടിവരും. ഈ സന്ദർഭത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി മലയാളികളുടെ ഓണാഘോഷത്തിന്റെ നിറം കെടുത്താനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ ഈ സാഹചര്യത്തിലും മറ്റ്‌ ചെലവുകൾ ചുരുക്കി ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ.

നിയമസഭയിൽ വച്ച കണക്കുപ്രകാരം ധനകമീഷൻ അവാർഡും കേന്ദ്രാവിഷ്കൃത പദ്ധതിത്തുകയുമായി 3685 കോടിരൂപയാണ്‌ കുടിശ്ശികയുള്ളത്‌. പതിനഞ്ചാം ധനകമീഷൻ ശുപാർശപ്രകാരമുള്ളതിൽ 1273 കോടി രൂപ കുടിശ്ശികയാണ്‌. ഹെൽത്ത്‌ ഗ്രാന്റ്‌ 725.45 കോടി, തദ്ദേശഭരണ സ്ഥാപന ഗ്രാന്റ്‌ 513.64 കോടി, സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മിറ്റിഗേഷൻ ഫണ്ട്‌ 34.70 കോടി എന്നിങ്ങനെയാണ്‌ ഈ തുക. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതവും പിടിച്ചുവയ്‌ക്കുന്നു. പദ്ധതി മുടങ്ങാതിരിക്കാൻ കേന്ദ്രവിഹിതം സംസ്ഥാനം മുൻകൂട്ടി മുടക്കിയാലും ആ തുകയും അനുവദിക്കില്ല. ഇങ്ങനെ കിട്ടാനുള്ളത്‌ 1662 കോടി രൂപയാണ്‌. കോളേജ് അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റും ലഭിച്ചിട്ടില്ല.

വായ്പയെടുക്കാൻ അനുമതിപത്രം നൽകാനാവശ്യപ്പെട്ട്‌ കേരളം നിരവധിതവണ കേന്ദ്രധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ജൂലൈ 22ന്‌ ധനമന്ത്രി സ. കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച്‌ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഈ സാഹചര്യത്തിലും ക്ഷേമപദ്ധതികൾ മുടങ്ങാതെ ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. വയനാട്‌ ദുരന്തംനടന്ന്‌ ഒരു മാസം പിന്നിട്ടിട്ടും കേന്ദ്രം സഹായം അനുവദിച്ചിട്ടില്ല. എങ്കിലും ദുരിതബാധിതരെ ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ നയിക്കുകയാണ്‌ എൽഡിഎഫ് സർക്കാർ. ഇവരുടെ പുനരധിവാസം ഉൾപ്പെടെ വൻ സാമ്പത്തികബാധ്യതയുണ്ട്‌. ഇതിനു പുറമേയാണ്‌ ഓണത്തിന്റെ ചെലവുകൾ. ഇതിനിടയിലും സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഒരുഗഡു വിതരണം ആരംഭിച്ചു. ഓണത്തിനുമുമ്പ്‌ രണ്ട്‌ ഗഡുകൂടി നൽകും. എന്നിട്ടും കേന്ദ്രം കേരളത്തോടുള്ള അനീതി തുടരുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ