Skip to main content

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല. ക്ഷേമപെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കും വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണിയിടപെടലിനും വൻ തുക സംസ്ഥാന സർക്കാരിന്‌ കണ്ടെത്തേണ്ടിവരും. ഈ സന്ദർഭത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി മലയാളികളുടെ ഓണാഘോഷത്തിന്റെ നിറം കെടുത്താനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ ഈ സാഹചര്യത്തിലും മറ്റ്‌ ചെലവുകൾ ചുരുക്കി ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ.

നിയമസഭയിൽ വച്ച കണക്കുപ്രകാരം ധനകമീഷൻ അവാർഡും കേന്ദ്രാവിഷ്കൃത പദ്ധതിത്തുകയുമായി 3685 കോടിരൂപയാണ്‌ കുടിശ്ശികയുള്ളത്‌. പതിനഞ്ചാം ധനകമീഷൻ ശുപാർശപ്രകാരമുള്ളതിൽ 1273 കോടി രൂപ കുടിശ്ശികയാണ്‌. ഹെൽത്ത്‌ ഗ്രാന്റ്‌ 725.45 കോടി, തദ്ദേശഭരണ സ്ഥാപന ഗ്രാന്റ്‌ 513.64 കോടി, സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മിറ്റിഗേഷൻ ഫണ്ട്‌ 34.70 കോടി എന്നിങ്ങനെയാണ്‌ ഈ തുക. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതവും പിടിച്ചുവയ്‌ക്കുന്നു. പദ്ധതി മുടങ്ങാതിരിക്കാൻ കേന്ദ്രവിഹിതം സംസ്ഥാനം മുൻകൂട്ടി മുടക്കിയാലും ആ തുകയും അനുവദിക്കില്ല. ഇങ്ങനെ കിട്ടാനുള്ളത്‌ 1662 കോടി രൂപയാണ്‌. കോളേജ് അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റും ലഭിച്ചിട്ടില്ല.

വായ്പയെടുക്കാൻ അനുമതിപത്രം നൽകാനാവശ്യപ്പെട്ട്‌ കേരളം നിരവധിതവണ കേന്ദ്രധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ജൂലൈ 22ന്‌ ധനമന്ത്രി സ. കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച്‌ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഈ സാഹചര്യത്തിലും ക്ഷേമപദ്ധതികൾ മുടങ്ങാതെ ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. വയനാട്‌ ദുരന്തംനടന്ന്‌ ഒരു മാസം പിന്നിട്ടിട്ടും കേന്ദ്രം സഹായം അനുവദിച്ചിട്ടില്ല. എങ്കിലും ദുരിതബാധിതരെ ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ നയിക്കുകയാണ്‌ എൽഡിഎഫ് സർക്കാർ. ഇവരുടെ പുനരധിവാസം ഉൾപ്പെടെ വൻ സാമ്പത്തികബാധ്യതയുണ്ട്‌. ഇതിനു പുറമേയാണ്‌ ഓണത്തിന്റെ ചെലവുകൾ. ഇതിനിടയിലും സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഒരുഗഡു വിതരണം ആരംഭിച്ചു. ഓണത്തിനുമുമ്പ്‌ രണ്ട്‌ ഗഡുകൂടി നൽകും. എന്നിട്ടും കേന്ദ്രം കേരളത്തോടുള്ള അനീതി തുടരുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.