Skip to main content

വയനാട് ദുരന്തനിവാരണത്തിനായി കേരളത്തിന് അടിയന്തര ധനസഹായം ലഭ്യമാകില്ലെന്ന് ഉറപ്പാക്കുന്നതാണ് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരം മന്ത്രാലയം നൽകിയ മറുപടി

വയനാട് ദുരന്തനിവാരണത്തിനായി കേരളത്തിന് അടിയന്തര ധനസഹായം ലഭ്യമാകില്ലെന്ന് ഉറപ്പാക്കുന്നതാണ് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരം മന്ത്രാലയം നൽകിയ മറുപടി.

അടിയന്തര താല്ക്കാലിക ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട 214.68 കോടി രൂപയിൽ 153.47 കോടി രൂപ അനുവദിക്കാൻ കേന്ദ്ര മന്ത്രിതല ഉന്നതാധികാര സമിതി തീരുമാനിച്ചെങ്കിലും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ അവശേഷിക്കുന്ന തുകയുടെ 50 ശതമാനമായി ഈ തുക ക്രമീകരിച്ചിരിക്കുകയാണ്. 01.04.2024ൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുണ്ടായിരുന്ന തുക 394.99 കോടി രൂപയായിരുന്നു. ഇതിന്റെ 50% എന്ന് പറയുന്നത് ഇപ്പോൾ പ്രഖ്യാപിച്ച 153.47 കോടി രൂപയ്ക്ക് മുകളിൽ വരുന്നതിനാൽ ഇപ്പോഴത്തെ പ്രഖ്യാപന പ്രകാരം ഒരു രൂപ പോലും ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കേരളത്തിന് ലഭിക്കില്ലെന്നത് ഉറപ്പാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഉദാഹരണമായി 2019-20ൽ പ്രളയ, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും NDRFൽ നിന്ന് കേരളത്തിന് തുകയൊന്നും ലഭിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഇതിലേറെ തുക നീക്കിയിരിപ്പുണ്ടെന്ന കാരണത്താലായിരുന്നു ഈ സഹായ നിഷേധം.

നടപ്പുവർഷം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസർക്കാർ 291.20 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 96.80 കോടി രൂപയും മുൻവർഷങ്ങളിലെ നീക്കിയിരുപ്പും ചേർത്ത് 782.99 കോടി രൂപ കേരളത്തിന്റെ പക്കലുണ്ടെന്നും ഇത് കേരളത്തിലെ ദുരന്ത നിവാരണത്തിന് മതിയായ തുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടി.

വയനാട്ടിലെ മുണ്ടക്കൈ ചൂരൽലയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും സംസ്ഥാന, ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാർഗനിർദ്ദേശമനുസരിച്ച് പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രമന്ത്രിതല സംഘം വിലയിരുത്തിയിട്ടും നാളിതുവരെ കേന്ദ്രം ഔദ്യോഗികമായി അത് പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല എന്നുള്ളത് വസ്തുതയാണ്. രാജ്യത്തൊട്ടാകെയുള്ള എംപിമാർക്ക് കടുത്ത ദുരന്ത സ്വഭാവത്തിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ സംഭാവന നൽകാം എന്നിരിക്കെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപ്പിക്കാത്തതിനാൽ എംപി ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാനും സാധിക്കുന്നില്ല.

മാത്രമല്ല, ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളമെന്നുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കാനും കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല. കേരളത്തോട് ഇത്രയും പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രം അടുത്തകാലത്ത് മറ്റു സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ എൻഡിആർഎഫിൽ നിന്നും അടിയന്തര സഹായം നൽകി എന്നതും വസ്തുതയാണ്

ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച്, ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്നും പറഞ്ഞ് കയ്യൊഴിയുന്ന നിലപാടാണ് കേന്ദ്രം നാളിതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് സ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.