Skip to main content

രണ്ടാം പിണറായി വിജയൻ സർക്കാർ നാലുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ ബഹുജനറാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാർ നാലുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ ബഹുജനറാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ 21മുതൽ മെയ്‌ 23വരെയുള്ള ദിവസങ്ങളിലായാണ്‌ റാലികൾ. എല്ലാ റാലികളിലും മുഖ്യമന്ത്രി സ. പിണറായി വിജയൻ പങ്കെടുക്കും. എല്ലാ ഘടകകക്ഷി നേതാക്കളും റാലിയിൽ പങ്കെടുക്കും.

മൂന്നാമതും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമെന്നതിൽ തർക്കമില്ല. അതിനുള്ള സാഹചര്യമാണ്‌ കേരളത്തിൽ നിലവിലുള്ളത്. സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക്‌ എൽഡിഎഫ്‌ പിന്തുണ നൽകും. റാലികൾ ബഹുജനസംഗമമാകും. സംഘാടനകാര്യങ്ങൾ തീരുമാനിക്കാൻ ജില്ലകളിൽ എൽഡിഎഫ്‌ കമ്മിറ്റി ചേരും.

ഏപ്രിൽ ഒമ്പതിന്‌ സമ്പൂർണശുചിത്വ പ്രഖ്യാപനം നടക്കുകയാണ്‌. അതിനുമുമ്പ്‌ പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാതല പ്രഖ്യാപനം നടക്കും. മാർച്ച്‌ അവസാനം വാർഡുതലംവരെ സന്നദ്ധപ്രവർത്തകരെ അണിനിരത്തി ശുചീകരണ പ്രവർത്തനം നടത്തും. സർക്കാരിനെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ എൽഡിഎഫ്‌ ഒറ്റക്കെട്ടായി നേരിടും. ജനക്ഷേമനടപടികളും വികസനപ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാർ കൂടുതൽ ശക്തിപ്പെടുത്തും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.