Skip to main content

അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി

ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവന്ന ഇന്ത്യ കണ്ട പ്രതിഭാധനരായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ്‌ സീതാറാം യെച്ചൂരി. ദാർശനികവും സംഘടനാപരവും പ്രായോഗികവുമായ കാര്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന പ്രതിഭാശാലിയായ കമ്യൂണിസ്റ്റ്‌ ആയിരുന്നു യെച്ചൂരി. ദേശീയ രാഷ്‌ട്രീയത്തിൽ ശരിയായ ദിശാബോധത്തോടുകൂടി, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ വേണ്ടിയുള്ള നിർദ്ദേശങ്ങളും നിലപാടുകളും കൂട്ടായ്‌മകളും സൃഷ്‌ടിച്ചു കൊണ്ടാണ്‌ യെച്ചൂരി പ്രവർത്തിച്ചത്.

വിദ്യാർഥിയായിരുന്ന കാലംമുതൽക്കുതന്നെ യെച്ചൂരിയുടെ നേതൃശേഷി അംഗീകരിക്കപ്പെട്ടിരുന്നു. ധിഷണാവൈഭവംകൊണ്ട്‌ ഇന്ത്യയിലെ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നുവെങ്കിലും അത്തരത്തിലൊരു ഭാവം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.
തനിക്ക്‌ വ്യത്യസ്‌ത അഭിപ്രായമുള്ള വിഷയങ്ങളെ സംബന്ധിച്ച്‌ ചർച്ച ചെയ്യുമ്പോൾ പ്രകോപിതനാകാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അരങ്ങേറുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണത്തിനെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിച്ച് പോരാട്ടത്തിൽ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് സഖാവ് സീതാറാം യെച്ചൂരിയുടെ ഓർമ്മകൾ കരുത്തുപകരുമെന്ന് ഉറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.