Skip to main content

അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന്‌ പിന്തുണയറിയിച്ച്‌ ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ്‌ ’ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കുന്നു

അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന്‌ പിന്തുണയറിയിച്ച്‌ ഇന്ന് (സെപ്റ്റംബർ 23) ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ്‌ ’ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കുന്നു.

അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ഹീനമായ ആക്രമണത്തിന്‌ ഒരുതരത്തിലുള്ള ന്യായീകരണവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്‌. ഗാസയിൽ നിരപരാധികളായ മനുഷ്യരെ ദിവസേന ചുട്ടുകൊല്ലുന്ന ഇസ്രായേൽ ഗൾഫ്‌ നാടുകളിലേക്കും ഏകപക്ഷീയ കടന്നാക്രമണം നടത്തുകയാണ്‌. മലയാളികൾ അടക്കം ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണ്‌ ഖത്തർ ഉൾപ്പെടെ ഗൾഫ്‌ രാജ്യങ്ങളിൽ വസിക്കുന്നത്‌. അവിടങ്ങളിൽ വീഴുന്ന ഓരോ ബോംബും കേരളത്തിലുൾപ്പെടെ വലിയ ആശങ്കയുണ്ടാക്കുന്നു. അഞ്ചുലക്ഷത്തോളം മലയാളികൾ ഖത്തറിൽ മാത്രമുണ്ട്‌. ലോകത്ത്‌ സമാധാനം പുലരാൻ അനുവദിക്കില്ലെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ നിലപാടുമായി മുന്നോട്ടു പോകുന്ന ഇസ്രായേലിനെ നിലയ്ക്ക്‌ നിർത്താൻ ലോകവ്യാപകമായി പ്രതിഷേധം ഉയരണം. സെപ്റ്റംബർ ഒമ്പതിനാണ്‌ ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രായേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്‌.

എന്നാൽ, നിഷ്ഠൂരമായ ആക്രമണങ്ങളെ അപലപിക്കാനോ അമേരിക്കയുടേയും ഇസ്രായേലിന്റേയും തെമ്മാടിത്തം ചോദ്യം ചെയ്യാനോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തയ്യാറാകുന്നില്ല. മാത്രമല്ല, ഇത്തരം കടന്നാക്രമണങ്ങൾക്ക്‌ മ‍ൗനാനുവാദം നൽകുകയുമാണ്‌ ചെയ്യുന്നത്‌. ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപക ദുരന്ത ഫലങ്ങളെ പോലും വകവയ്ക്കാതെ അമേരിക്കയുമായുള്ള ചങ്ങാത്തത്തിനായുള്ള നെട്ടോട്ടമാണ്‌ മോദി നടത്തുന്നത്‌.

ജില്ലാ കേന്ദ്രങ്ങളിൽ വൈകിട്ടാണ്‌ പരിപാടി. തിരുവനന്തപുരം ജില്ലയിലെ പരിപാടി 29ന്‌ പാളയം ട്രിഡ പാർക്കിങ്‌ ഗ്ര‍ൗണ്ടിൽ നടക്കും. ഖത്തർ ജനതയോടുള്ള ഐക്യദാർഢ്യം കൂടിയാണ്‌ പരിപാടിയെന്നും ലോക സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.