Skip to main content

യുഡിഎഫ് പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് അനുചിതമായ പരിഷ്ക്കാരം

“എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്” എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയിലെ നൂതന മുദ്രാവാക്യം.
അരുത്! കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ഫണ്ടിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള പങ്ക് വയ്പ്പാണ്. ജനകീയാസൂത്രണത്തിനു തുടക്കം മുതൽ ജനപ്രതിനിധികളെയും ജനങ്ങളെയും ഇതിനെതിരെ ബോധവൽക്കരിക്കുന്നതിനു ഒട്ടേറെ പ്രയത്നം ചിലവഴിച്ചിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടത്.
വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാർഡ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിലൂടെയല്ല. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയാണ് വേണ്ടത്. ചില വാർഡുകളിൽ കൂടുതലും മറ്റു ചിലയിടങ്ങളിൽ കുറവുമാവാം. ഈയൊരു രീതിയാണ് ഭവന നിർമ്മാണം, കാർഷികാനുകൂല്യങ്ങൾ, സംരംഭകത്വ വികസനം, തുടങ്ങിയവയ്‌ക്കെല്ലാം അവലംബിക്കുന്നത്.
റോഡ് പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. റോഡിനുള്ള പണം വാർഡ് അടിസ്ഥാനത്തിൽ വീതം വയ്ക്കാതെ മുൻഗണന ക്രമത്തിൽ പുനരുദ്ധരിക്കേണ്ടതോ, പുതിയതായി നിർമ്മിക്കേണ്ടതോ ആയ റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. അഞ്ചു വർഷമാവുമ്പോഴേക്കും എല്ലാ വാർഡുകളിലും മുൻഗണനാക്രമത്തിൽ റോഡ് പ്രവർത്തികൾ നടക്കും. റോഡ് നിർമ്മാണത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വാർഡ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് നടക്കുന്നത്. യുഡിഎഫ് ഇനി ഈ ഒരു വികല ആസൂത്രണ രീതിയെ വ്യവസ്ഥാപിതമാക്കുവാൻ പോവുകയാണ്.
അപൂർവ്വം ചില തദ്ദേശഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്തെന്നപ്പോലെ കക്ഷി രാഷ്ട്രീയത്തിനടിസ്ഥാനത്തിലുള്ള ചേരിതിരിവും ഏറ്റുമുട്ടലും സ്ഥിരമാവാറുണ്ട്. എന്നാൽ മഹാഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു സമവായത്തിനടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതാണ് വേണ്ടതും. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ ആനുപാതിക വ്യവസ്ഥകളും ഇതിനു സഹായകരമാണ്.
ഈ ഒരു പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് തികച്ചും അനുചിതമായ ഒരു പരിഷ്ക്കാരമായി മാറുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.