Skip to main content

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് മറ്റത്തൂരിൽ നടന്നത്. കേവലം 4 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിക്കാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച 8 കോൺഗ്രസ് അംഗങ്ങളും കൂറുമാറി വോട്ട് ചെയ്തു. ഇതിലൂടെ 10 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫിനെതിരെ വിജയം നേടാനും കോൺഗ്രസ്-ബിജെപി സഖ്യത്തിനായി.
ഇതേ മാതൃക നാം മുൻപ് കണ്ടത് അരുണാചൽ പ്രദേശിലാണ്. 2016ൽ അരുണാചൽ പ്രദേശിൽ നിയസഭയിലെത്തിയ 44 കോൺഗ്രസ് എം എൽ എമാരിൽ മുഖ്യമന്ത്രി അടക്കം 43 പേരും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് പുതുച്ചേരിയിലും ഗോവയിലും ഇത് ആവർത്തിച്ചു. ഇപ്പോഴിതാ കേരളത്തിലും ബിജെപിക്കായി കോൺഗ്രസ് ഇതേ പാത തുറക്കുകയാണ്.
വാക്കൊന്ന് പ്രവൃത്തിയൊന്ന് എന്നത് കോൺഗ്രസ് ദീർഘകാലമായി സ്വീകരിച്ചുവരുന്ന നയമാണ്. ബിജെപിക്ക് വളരാനുള്ള വിളനിലം മാത്രമാണിന്ന് കോൺഗ്രസ്. മൂപ്പെത്തുന്ന ഘട്ടത്തിൽ ബിജെപി അക്കൂട്ടത്തിൽ നിന്ന് വിളവെടുക്കുന്നു. മറ്റത്തൂർ മോഡൽ ബിജെപിയുടെ ഏറ്റവും പുതിയ വിളവെടുപ്പാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. കോൺഗ്രസ് താൽക്കാലികമായി മാത്രം മധുരിക്കുന്ന വിഷമായിമാറിക്കഴിഞ്ഞു.
 

കൂടുതൽ ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.